തിരുവനന്തപുരം: സ്കൂള്‍ കുട്ടികളെ കുടുക്കാന്‍ പുതിയ തരം ലഹരി. സ്പാസ്മോ പ്രോക്സിമോ എന്ന ഗുളികയാണ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ‘ബട്ടണ്‍ മരുന്ന്’ എന്ന പേരില്‍ പ്രചരിക്കുന്നതെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന് നിയമസഭയില്‍ അറിയിച്ചു.
(വേദനാ സംഹാരിയാണീ ഗുളിക. അമിതമായ ഉപയോഗം ലഹരി നല്‍കും. ഇതിന്റെ നിരന്തരമായ ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും.) ലഹരി ഉപയോഗം കുത്തനെ ഉയര്‍ന്നതായാണ് കണക്കുകള്‍. മയക്കുമരുന്ന്, കഞ്ചാവ് കേസുകളില്‍ 2015-16 നെ അപേക്ഷിച്ച് നിലവില്‍ 119 ശതമാനവും പുകവലി കേസുകള്‍ 603 ശതമാനവും വര്‍ധനവാണ് ഉണ്ടായത്.
2015-16 ല്‍ 1144 കഞ്ചാവ്-മയക്കുമരുന്ന് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മെഡിക്കല്‍ സ്റ്റോറുകള്‍ വഴി ഇത്തരം മരുന്നുകള്‍ കുറുപ്പടിയില്ലാതെ വില്‍ക്കുന്നത് തടയാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: