തിരുവനന്തപുരം: ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ 206 വില്‍പ്പനശാലകള്‍ മാറ്റി സ്ഥാപിക്കേണ്ടി വരുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്. ബിയര്‍, വൈന്‍ പാര്‍ലറുകളും കള്ളു ഷാപ്പുകളും കോടതി ഉത്തരവിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കോര്‍പറേഷന്റെ 54 വിദേശ മദ്യ ചില്ലറ വില്‍പ്പന ശാലകളില്‍ 20 എണ്ണം മാത്രമാണ് മാറ്റിയത്. കണ്‍സ്യൂമര്‍ഫെഡിന്റെ ഒരു വിദേശമദ്യചില്ലറ വില്‍പ്പനശാലയും മാറ്റി സ്ഥാപിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് ഒമ്പത് വില്‍പ്പനശാലകള്‍ താത്കാലികമായി പൂട്ടേണ്ടി വന്നിട്ടുണ്ടെന്നും മന്ത്രി മറുപടി നല്കി.
മാറ്റേണ്ട ഓരോ ഷോപ്പിനും പകരം നാല് കെട്ടിടങ്ങള്‍ കണ്ടെത്തി ഏറ്റവും അനുയോജ്യമായത് തെരഞ്ഞെടുക്കും. മദ്യനയം രൂപീകരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. സുപ്രീംകോടതിയുടെ ഉത്തരവുകൂടെ പരിഗണിച്ചാകും പുതിയ മദ്യ നയം രൂപീകരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: