കൊച്ചി: 20 ഗ്രാം ഹാഷിഷുമായി യുവാവ് അറസ്റ്റില്‍. തൃപ്പൂണിത്തുറ സ്വദേശി ബെന്‍സോണി (21)യെയാണ് സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം കര്‍ഷക റോഡില്‍നിന്ന് അറസ്റ്റ് ചെയ്തത്.
മയക്കുമരുന്ന് മാഫിയയുടെ പ്രധാനിയാണ് ബെന്‍സോണ്‍. പല സ്ത്രീകള്‍ക്കും മയക്കുമരുന്ന് എത്തിച്ചുകൊടുക്കുന്നതിനായും ഉപയോഗിക്കാന്‍ പഠിപ്പിക്കുന്നതുമായ നിരവധി സന്ദേശങ്ങളും വാട്ട്സ് അപ്പ് ദൃശ്യങ്ങളും ഇയാളുടെ ഫോണില്‍നിന്ന് പോലീസിന് ലഭിച്ചു. ആദ്യം സ്ത്രീകളുമായി ചങ്ങാത്തം സ്ഥാപിച്ചെടുക്കുന്ന ഇയാള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന രീതിയെക്കുറിച്ച് ആദ്യം പഠിപ്പിക്കുകയും സൗജന്യമായി മയക്കുമരുന്ന് നല്കി അടിമകളാക്കിയശേഷം പിന്നീട് കൂടിയ വിലയ്ക്കാണ് ഇവര്‍ക്ക് മയക്കുമരുന്ന് നല്‍കിയത്.
സ്പെഷ്യല്‍ ബ്രാഞ്ച് അസി. കമ്മീഷണര്‍ കെ.വി. വിജയന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷാഡോ സബ് ഇന്‍സ്പെക്ടര്‍ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള ഷാഡോ പോലീസിന്റെ രഹസ്യനിരീക്ഷണത്തിലായിരുന്നു പിടിയിലായ ബെന്‍സോണി. കടവന്ത്ര സബ് ഇന്‍സ്പെക്ടര്‍ എം.കെ. സജീവിന്റെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ്ചെയ്തു. അഡീഷണല്‍ എസ്ഐ നിത്യാനന്ദപൈ, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹരിമോന്, അഫ്സല്, സാനു, സാനുമോന്, ഷാജി, ഷാജിമോന്‍, ഷൈമോന്‍, യൂസഫ്, രാഹുല്‍ എന്നിവരും പ്രതിയെ പിടികൂടാനുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: