തിരുവനന്തപുരം: തമിഴ്നാട്ടിലെ കൂടംകുളം താപവൈദ്യുതി നിലയത്തില്‍ നിന്ന് കേരളത്തിനു ലഭിക്കേണ്ട വൈദ്യുതി പൂര്‍ണതോതില്‍ ലഭിക്കാത്തത് സംസ്ഥാന സര്‍ക്കാരുകളുടെ അനാസ്ഥ മൂലം. 326 മെഗാവാട്ട് വൈദ്യുതി ലഭിക്കേണ്ടിടത്ത് 163 മെഗാവാട്ട് മാത്രമാണ് കിട്ടുന്നത്. 12 വര്‍ഷമായി തെങ്കാശി -ഇടമണ്‍-കൊച്ചി ലൈന്‍ നിര്‍മാണം മുടങ്ങിയിട്ട്. ഇതിലൂടെ വൈദ്യുതി ബോര്‍ഡിന് നഷ്ടം കോടികള്‍. കൂടംകൂളത്തു നിന്ന് മൂന്നു രൂപയ്ക്ക് വൈദ്യുതി ലഭിക്കുമെന്നിരിക്കെ കൂടിയ നിരക്കില്‍ വൈദ്യുതി വാങ്ങുന്നതിനു പിന്നില്‍ വന്‍ അഴിമതി.
കൂടംകൂളത്തെ വൈദ്യുതി ഉപയോഗിക്കുന്നത് തൃശൂര്‍, പാലക്കാട് മേഖലകളിലാണ്. തെങ്കാശി-ഇടമണ്‍-കൊച്ചി വഴിയുള്ള ലൈന്‍ എങ്ങുമെത്തിയിട്ടില്ല. ഇതിലൂടെ 163 മെഗവാട്ട് വൈദ്യുതിയാണ് നഷ്ടം. ടവര്‍ സ്ഥാപിക്കുന്നതിനുള്ള ഭൂമിയേറ്റടുക്കല്‍ നടപടികളില്‍ തട്ടിയാണ് തടസം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍മന്ത്രി അടൂര്‍ പ്രകാശ് തുടങ്ങി നിരവധി ജനപ്രതിനിധികളുടെ മണ്ഡലങ്ങളിലൂടെയാണ് ലൈന്‍ വലിക്കേണ്ടത്. ഈ പ്രദേശങ്ങളിലെല്ലാം നേതാക്കളുടെ അറിവോടെ ജനകീയ സമരസമിതി രൂപീകരിച്ച് ടവര്‍ നിര്‍മാണം തടസപ്പെടുത്തുന്നു. ഭൂമി ഏറ്റെടുക്കലായിരുന്നു ആദ്യം തര്‍ക്കം.
മതിപ്പു വില നല്കാന് ബോര്‍ഡ് തയാറെങ്കിലും പ്രശ്നപരിഹാരം സാധ്യമായിട്ടില്ല. റിയല്‍ എസ്റ്റേറ്റുകാരും പ്ലാന്റേഷന് കമ്പനികളും സമരത്തിന്റെ പിന്നിലുണ്ട്. വൈദ്യുതി വില്‍ക്കുന്ന സ്വകാര്യകമ്പനികളും ലൈന്‍ നിര്‍മാണം തടസപ്പെടുത്തുന്നു. വില്‍പ്പന മത്സരാടിസ്ഥാനത്തിലായതോടെ വിവിധ കമ്പനികള്‍ ഉത്പാദനം നിര്‍ത്തി. ചില കേന്ദ്രങ്ങള്‍ പൂട്ടല്‍ ഭീഷണിയിലുമാണ്. സര്‍ക്കാര്‍ പങ്കാളിത്തത്തോടെ താപനിലയങ്ങള്‍ വന്നതോടെ കടുത്ത മത്സരമാണ്. അതിനാല്‍ കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭിക്കുന്ന പദ്ധതികള്‍ക്ക് സ്വകാര്യകമ്പനികള്‍ തുരങ്കം വയ്ക്കുന്നു. ഇവര്‍ സ്പോണ്സര് ചെയ്യുന്ന സമരങ്ങളാണ് കൂടുതലും.
സംസ്ഥാനത്തിന് പ്രതിദിനം 3,700 മെഗാവാട്ട് (71 മില്ല്യന്‍ യൂണിറ്റ്) വൈദ്യുതിയാണ് വേണ്ടത്. എന്നാല്‍, സംസ്ഥാനത്തെ എല്ലാ ഉത്പാദനകേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്നത് ഏഴു മുതല്‍ 10 വരെ മില്ല്യന്‍ യൂണിറ്റ്. ബാക്കി പുറത്തുനിന്ന് വാങ്ങുന്നു. പുതിയ പദ്ധതികള്‍ നടപ്പാക്കാന്‍ സംസ്ഥാനത്തിന് സാധിക്കുന്നില്ല. വിവാദങ്ങളില്‍ മുങ്ങിയ സോളാര്‍ പദ്ധതിയും പുരോഗമിക്കുന്നില്ല.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമനുസരിച്ച് താപനിലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ഉത്പാദനത്തിന്റെ 80 ശതമാനം വൈദ്യുതി നല്‍കണം. വൈദ്യുതി ഉപഭോഗത്തില്‍ തമിഴ്നാടിന്റെ ആവശ്യകത ദിനംപ്രതി വര്‍ധിക്കുന്നു. കേരളത്തിന് അര്‍ഹമായ വിഹിതം എത്രയും പെട്ടെന്ന് നേടിയെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ കുറഞ്ഞ ചെലവില്‍ ലഭിക്കേണ്ട വൈദ്യതിയും നഷ്ടപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: