കണ്ണൂര്‍: പാലക്കാട്-കഞ്ചിക്കോട്ട് സിപിഎം സംഘം ചുട്ടുകൊന്ന ബിജെപി പ്രവര്‍ത്തകയായിരുന്ന വിമലാദേവിയുടെ ചിതാഭസ്മം വഹിച്ചു കൊണ്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് നയിക്കുന്ന യാത്രയ്ക്ക് ജില്ലയിലെ സ്വീകരണ കേന്ദ്രങ്ങളില്‍ ആവേശകരമായ സ്വീകരണം. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ ജില്ലാ അതിര്‍ത്തിയായ കൊട്ടിയൂരിലെത്തിയ യാത്രയെ ബിജെപി-മഹിളാ മോര്‍ച്ച നേതാക്കള്‍ ചേര്‍ന്ന് സ്വീകിരച്ചു. ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, ജില്ലാ ജനറല്‍ സെക്രട്ടറി, അഡ്വ.വി.രത്നാകരന്, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡണ്ട് എന്‍.രതി, നേതാക്കളായ വി.വി.ചന്ദ്രന്,കെ.രാധാകൃഷ്ണന്, കെ.ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തില്‍ ആദ്യ സ്വീകരണ സ്ഥലമായ മട്ടന്നൂരിലേക്ക് ആനയിച്ചു. മട്ടന്നൂരില്‍ പൊളളുന്ന ചൂടിനെ പോലും വകവെയ്ക്കാതെ വന്‍ ജനാവലിയാണ് യാത്രയെ സ്വീകരിക്കാന്‍ എത്തിച്ചേര്‍ന്നത്. മാര്‍ക്സിസ്റ്റ് അക്രമങ്ങള്‍ക്കെതിരായ അമ്മമാരുടെ ശക്തമായ താക്കീതായിരുന്നു ഓരോ സ്വീകരണ പൊതുയോഗങ്ങലിലെയും ജനപങ്കാളിത്തം.
സ്വീകരണ സ്ഥലങ്ങളിലെല്ലാം ചിതാഭസ്മത്തിലും വിമലാദേവിയുടെ ഫോട്ടോയിലും നേതാക്കളും പ്രവര്‍ത്തകരും പുഷ്പാര്‍ച്ചന നടത്തി.
തലശ്ശേരിയിലും കണ്ണൂരിലും നടന്ന സ്വീകരണ സമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് കെ.പി.ശശികല ടീച്ചര്‍ സംസാരിച്ചു. സ്വീകരണ പരിപാടികളില്‍ യാത്രയുടെ ഉപലീഡര്‍ ജയാസദാനന്ദന്‍, ജാഥാ സ്ഥിരാംഗങ്ങളായ വി.രാധാമണി, ശോഭാരാജന്‍, ഷീബ ഉണ്ണികൃഷ്ണന്, ബിജെപി ജില്ലാപ്രസിഡണ്ട് പി.സത്യപ്രകാശ്, വി.കെ.സജീവന്, കെ.രഞ്ജിത്ത്, ബിജു ഏളക്കുഴി, ഒ.എം.ശാലീന, എ.പി.ഗംഗാധരന്, വി.വി.ചന്ദ്രന്, കെ.കെ.വിനോദ്കുമാര്‍, അഡ്വ.വി.രത്നാകരന്, സി.പി.സംഗീത തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംബന്ധിച്ചു.
കണ്ണൂരില്‍ നിന്ന് യാത്ര ഇന്ന് രാവിലെ 10 മണിക്ക് പയ്യന്നൂരിലെ സ്വീകരണത്തിനു ശേഷം കാസര്‍കോട് ജില്ലയില്‍ പ്രവേശിക്കും. നാളെ രാവിലെ കാസര്‍കോട് മഞ്ചേശ്വരം കണ്വതീര്‍ത്ഥത്തില്‍ ചിതാഭസ്മം നിമജ്ജനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: