പയ്യന്നൂര്‍: ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന മാതമംഗലത്ത് ബസ് സ്റ്റാന്റ് ഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ട് മാസമായിട്ടും ബസുകള്‍ കയറാന്‍ നടപടിയായില്ല. തിരക്ക് നിറഞ്ഞ ടൗണിലെ വിവിധ കേന്ദ്രങ്ങളില്‍ നിര്‍ത്തിയാണ് ഇപ്പോഴും ബസുകള്‍ യാത്രക്കാരെ കയററുന്നത്.
മലയോരത്തെ പ്രധാന വാണിജ്യ കേന്ദ്രമായ മാതമംഗലം ടൗണിലെ സ്ഥിരമായുള്ള ഗതാഗതക്കുരുക്കാണ് ബസ് സ്റ്റാന്റ് എന്ന ആവശ്യം ശക്തമാക്കിയത്. വര്‍ഷങ്ങള്‍ക്കു മുമ്പെ ടൗണിന്റെ ഹൃദയഭാഗത്ത് ലക്ഷങ്ങള്‍ മുടക്കി സ്റ്റാന്റ് നിര്‍മ്മിച്ചെങ്കിലും സാങ്കേതികതയുടെ പേരില്‍ ഉപേക്ഷിച്ച് വാഹന പാര്‍ക്കിംഗ് സെന്ററായി മാറുകയായിരുന്നു. പിന്നീട് സ്വകാര്യ സംരംഭകര്‍ നാലു ഭാഗവും കെട്ടിട സമുച്ചയം പണിത് നടുവില്‍ നിര്‍മ്മിച്ച ബസ് സ്റ്റാന്റ് പഞ്ചായത്തിന് ദാനമായി നല്കി. അങ്ങനെ മുതല്‍ മുടക്കില്ലാതെ ലഭിച്ച സ്റ്റാന്റ് ജനവരി രണ്ടിന് മുഖ്യമന്ത്രി ഉദ്ഘാടനവും ചെയ്തു. എന്നാല്‍ മാസങ്ങള്‍ പിന്നിടുമ്പോഴും ബസുകള്‍ക്കും യാത്രക്കാര്‍ക്കും ഉപയോഗപ്പെടുത്താനുള്ള നടപടികള്‍ ആയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: