കുന്നത്തൂര്‍: അറ്റകുറ്റപണികള്‍ക്ക് ശേഷം തുറന്ന ഭരണിക്കാവ് ബസ്സ്റ്റാന്റിന്റെ പ്രവര്‍ത്തനം ഭാഗികം. പകുതിയില്‍ താഴെ ബസുകള്‍ മാത്രമേ സ്റ്റാന്റിലൂടെ സര്‍വ്വീസ് നടത്തിയുള്ളു. കൊട്ടാരക്കര, അടൂര്‍ ഭാഗങ്ങളിലേക്കുള്ള ബസുകള്‍ സ്റ്റാന്‍ഡ് വഴി കടന്നുപോയപ്പോള്‍ മറ്റ് ബസുകള്‍ തീരുമാനം നടപ്പാക്കാതെ സര്‍വ്വീസ് നടത്തി. രാവിലെ പോലീസിന്റെ സാന്നിധ്യത്തിലാണ് ബസുകള്‍ ബസ്സ്റ്റാന്റു വഴി കടത്തിവിട്ടത്. ടൗണില്‍ നിര്‍ത്തിയിട്ട് ആളെ എടുക്കില്ലാ എന്ന തീരുമാനവും നടപ്പിലാകാത്തതോടെ ഗതാഗതകുരുക്ക് കുറയുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. സ്വകാര്യബസ് ലോബിയും ടൗണിലെ ചില വ്യാപാരികളും ചേര്‍ന്ന് സ്റ്റാന്റ് പ്രവര്‍ത്തനം അട്ടിമറിക്കാന്‍ തുടക്കം മുതലേ പ്രവര്‍ത്തിച്ചുവരികയാണ്. ഇവരുടെ തന്ത്രങ്ങള്‍ ഇത്തവണയും നടപ്പിലാകുമോ എന്ന് ആശങ്ക നിലനില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: