ശ്രീ രാമകൃഷ്ണ പരമഹംസരുടെ സമാധിക്കു ശേഷം ശിഷ്യന്മാരുടെ ദുഃഖം ഇപ്പോള്‍ ഒട്ടൊക്കെ അടങ്ങിയിട്ടുണ്ട്. മരിച്ചാലെന്ത്, ജീവിച്ചിരുന്നാലെന്ത്? തങ്ങളുടെ ഗുരുനാഥന് നിത്യനാണ്. അവര്‍ അദ്ദേഹത്തിന്റെ ചിതാഭസ്മം ഒരു പാത്രത്തില്‍ ശേഖരിച്ചു. ആ പാത്രവുമായി ‘ശ്രീരാമകൃഷ്ണന് വിജയിപ്പുതാക’ എന്ന് തുടരെത്തുടരെ ഉറക്കെവിളിച്ചുകൊണ്ട് കാശീപുരത്തിലേക്ക് മടങ്ങി. ചിതാഭസ്മത്തിന്റെ കുറച്ചുഭാഗം ബലരാം ബോസിന്റെ ഗൃഹത്തില്‍ സൂക്ഷിച്ചു. ബാക്കിഭാഗം ജന്മാഷ്ടമി നാളില്‍ കാങ്കൂര്‍ഗാച്ഛി എന്ന സ്ഥലത്ത് സ്ഥാപിച്ചു.
ശ്രീരാമകൃഷ്ണാദര്‍ശത്തിതനായി കുടുംബം ഉപേക്ഷിച്ച ചെറുപ്പക്കാര്‍-അവര്‍ക്ക് എന്തു ചെയ്യണമെന്ന് നിശ്ചയമുണ്ടായിരുന്നില്ല. സുരേന്ദ്രനാഥമിത്രന്‍ സഹായത്തിനെത്തി. അദ്ദേഹം പറഞ്ഞു: ‘സ്നേഹിതന്മാരേ, നിങ്ങള്‍ എവിടെപ്പോകും? നമുക്ക് ഒരു വീട് വാടകയ്ക്ക് എടുക്കാം. എല്ലാവര്ക്കും ഒന്നിച്ച് അവിടെ താമസിക്കാം. ഗൃഹസ്ഥനമാരായ എന്നെപ്പോലുള്ളവര്‍ക്ക് അവിടെ ലൗകികകാര്യങ്ങളില്‍നിന്ന് അഭയം കിട്ടും, കാശീപുരത്തെ ഗൃഹോദ്യാനത്തിനുവേണ്ടി ഞാനും അല്‍പ്പം ചെലവ് ചെയ്തിരുന്നു. ആ ചെലവ് തുടരുവാന്‍ എനിക്ക് സന്തോഷമേയുള്ളൂ.
ആ സഹായം സന്തോഷത്തോടെ സ്വാഗതം ചെയ്തു ശിഷ്യന്മാര്. അവര്‍ വരാഹനഗരത്തെ വാടകവീട്ടിലേക്ക് താമസവും മാറ്റി. മറ്റു ചിലരും പിന്നീട് അക്കൂട്ടത്തില്‍ ചേര്‍ന്നു. ക്രമേണ അവിടെയായി അവരുടെ സ്ഥിരതാമസം. അവിടെയായിരുന്നു ആദ്യത്തെ ശ്രീരാമകൃഷ്ണ മഠം. ബലരാം ബോസിന്റെ ഗൃഹത്തില്‍നി#്ന് ചിതാഭസ്മം കൊണ്ടുവന്ന് അവിടെ സ്ഥാപിച്ചു. നിത്യപൂജയ്ക്കുള്ള ഏര്‍പ്പാടും ഉണ്ടായി.
ശശി എന്ന ശ്രീരാമകൃഷ്ണശിഷ്യനെ ഇവിടെ പ്രത്യേകം സ്മരിക്കേണ്ടതുണ്ട്. തന്റെ കൂട്ടുകാരെ പരിചരിക്കുന്നതില്‍ അദ്ദേഹം അത്യധികമായ ചാരിതാര്‍ത്ഥ്യം പൂണ്ടു. പലപ്പോഴും മറ്റുള്ളവര്‍ ധ്യാനത്തില്‍ ലയിച്ചിരിക്കും. ഭക്ഷണത്തില്‍ മാത്രമല്ല, മറ്റെല്ലാറ്റിലും തികഞ്ഞ അവഗണന! മണിക്കൂറുകള്‍ എത്ര കഴിഞ്ഞാലും ധ്യാനം തീരുകയില്ല. ശശി ഭക്ഷണം തയ്യാറാക്കിവച്ചിട്ടാണ് അവരെ വിളിച്ചുണര്‍ത്തുക.
കുറെക്കാലം ആ വിധത്തില്‍ കഴിഞ്ഞുപോയി. അപ്പോഴേയ്ക്കും അവര്‍ക്കൊക്കെ തോന്നി തുടങ്ങി, ഇങ്ങനെ ഇവിടെയിരുന്ന് ജീവിതം ഒടുക്കാനുള്ളതല്ല. പരിവ്രാജകന്മാരാകളാല്‍, പ്രവര്‍ത്തനങ്ങളാല്‍, ഞാന്‍ എന്തെങ്കിലുമൊക്കെ ചെയ്തിട്ടുണ്ടെങ്കില്‍, ലോകത്തില്‍ ആരെയെങ്കിലും സഹായിക്കാന്‍ പര്യാപ്തമായ ഒരു വാക്ക് എന്റെ ചുണ്ടുകളില്‍നിന്ന് ഉതിര്‍ന്നിട്ടുണ്ടെങ്കില്‍, അത് അദ്ദേഹത്തിന്റെതാണ്. മറിച്ച്, എന്റെ ചുണ്ടുകളില്‍നിന്ന ശാപവാക്കുകള്‍ പുറപ്പെട്ടിട്ടുണ്ടെങ്കില്‍, എന്നില്‍നിന്ന് വിരോധവും വിദ്വേഷവും ഉണ്ടായിട്ടുണ്ടെങ്കില്‍ അവയെല്ലാം എന്റേതാണ്; ദൗര്‍ബല്യം കലര്‍ന്ന എല്ലാം തന്നെ എന്റേതാണ്.
ജീവനും ശക്തിയും നല്‍കുന്നതും പവിത്രവും ദൈവികമായതും എല്ലാംതന്നെ അദ്ദേഹത്തില്‍നിന്നുള്ള പ്രേരണയാണ്. അതെ, സുഹൃത്തുക്കളെ, ആ മനുഷ്യനെ ലോകം ഇനിയും അറിയേണ്ടതായിട്ടാണിരിക്കുന്നത്.അത് അത്യദ്ഭുതകരമായ ഒരു കഥയാണ്. അതേസമയം വലിയൊരു കഥയും. അതുമായി കെട്ടുപിണഞ്ഞു കിടക്കുകയാണ് മറ്റു ചില കഥകള്‍- മഹാപുരുഷനായ സ്വാമി വിവേകാനന്ദനായിത്തീര്‍ന്ന നരേന്ദ്രനാഥന്റെ കഥ; പ്രധാനപ്പെട്ട ശ്രീരാമകൃഷ്ണ ശിഷ്യന്മാരുടെ ഏകോപിച്ച പ്രവര്‍ത്തനത്തിന്റെ കഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: