പേരാവൂര്‍: കൊട്ടിയൂരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനി അമ്മയായ സംഭവം അന്വേഷണം ഊര്‍ജിതം. അന്വേഷണ ഉദ്യോഗസ്ഥനായ പേരാവൂര്‍ സി.ഐ എന്‍.സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വയനാട്ടിലെത്തി തെളിവെടുത്തു. കണിയാമ്പാറ്റയിലെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ആസ്ഥാനത്തും നവജാത ശിശുവിനെ എത്തിച്ച സഭക്ക് കീഴിലുള്ള വൈത്തിരിയിലെ ഹോളി ഇന്‍ഫന്റ് മേരികോണ് വെന്റിലും തെളിവെടുപ്പ് നടത്തിയത്. പ്രധാനമായും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് വന്ന വീഴ്ചയെ പറ്റിയാണ് സംഘം അന്വേഷിക്കുന്നത്. കണിയാമ്പാറ്റയിലെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ആസ്ഥാനത്താണ് അന്വേഷണ സംഘം ആദ്യമെത്തി തെളിവെടുപ്പ് നടത്തിയത്. തുടര്‍ന്ന് സഭക്ക് കീഴിലുള്ള വൈത്തിരിയിലെ ഹോളി ഇന്‍ഫന്റ് മേരികോണ്വെന്റിലും തെളിവെടുപ്പ് നടത്തി. നവജാത ശിശുവിനെ നിയമവിരുദ്ധമായാണ് ഇവിടെ പാര്‍പ്പിച്ചത്. കഴിഞ്ഞമാസം ഇരുപത്തിയേഴാം തീയതി പുലര്‍ച്ചെയാണ് നവജാത ശിശുവിനെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരു സ്ഥലങ്ങളിലെയും അന്വേഷണത്തില്‍ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായും സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ക്കെതിരെ നടപടിക്കും സാധ്യതയുള്ളതായുമാണ് അന്വേഷണ സംഘത്തില്‍ നിന്നും ലഭിക്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: