കോഴിക്കോട്: പിണറായി സര്‍ക്കാറിന്റെ പട്ടികജാതി-ആദിവാസി പീഡനങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പട്ടികജാതി-വര്‍ഗ്ഗ അവകാശ സംരക്ഷണയാത്രയ്ക്ക് ആവേശകരമായ തുടക്കം. ഇന്നലെ കാട്ടുവയല്‍ കോളനിയില്‍ ജാഥാലീഡര്‍ പി. സിദ്ധാര്‍ത്ഥിന് പതാക കൈമാറി. ബിജെപി സംസ്ഥാന വക്താവ് പി.രഘുനാഥ് ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. ഇരുമുന്നണികളുടെയും ഭരണമാണ് പട്ടികജാതി-വര്‍ഗ വിഭാഗത്തെ ദുരിതത്തിലാക്കിയതെന്ന് പി. രഘുനാഥ് പറഞ്ഞു.
പട്ടികജാതി-വര്‍ഗ്ഗ ക്ഷേമഫണ്ടുകള്‍ ലാപ്സാവുകയും ദുര്‍വിനിയോഗം ചെയ്യുകയും ചെയ്തു. പദ്ധതിവിഹിതം അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ലഭിച്ചില്ല. ബജറ്റില്‍ നീക്കിവെച്ച 1400 കോടി രൂപയില്‍ 600 കോടി രൂപമാത്രമാണ് ചെലവഴിച്ചത്. പട്ടികവിഭാഗത്തിനെതിരെ 7200ഓളം അക്രമങ്ങള്‍ ഉണ്ടായി. പിന്നാക്ക വിഭാഗത്തെ കുരുതികൊടുക്കുന്ന ഭരണമാണ് പിണറായി വിജയന്റേത് അദ്ദേഹം പറഞ്ഞു. കെ.വി. കുമാരന് അധ്യക്ഷത വഹിച്ചു. മോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്റ് ബി.കെ. പ്രേമന്, വി.സുരേഷ്, ടി.ബാലസോമന്‍,തമ്പി, പത്മാവതി, ഇ.പ്രശാന്ത്കുമാര്‍, ആര്.കെ. ശങ്കര്‍ എന്നിവര്‍ സംസാരിച്ചു.
യാത്ര ഇന്ന് നന്മണ്ട, മരക്കാട്ടുമുക്ക് കോളനി, തലക്കുളത്തൂര്‍ തൂണ്മണ്ണ്, മൊകവൂര്‍, കോരച്ചിനി കോളനി, കല്ലുത്താംകാവ്, നടുവട്ടം കേണിച്ചിറ, ഫറോക്ക് കോളനി, പരുത്തിപ്പാറ, ഒളവണ്ണ പറയന്‍കാട്, ചെത്തുകടവ് താദീസ്, ഗാന്ധികോര്ണര്, തെങ്ങിലക്കടവ്, പെരുവയല്‍ ഭൂഭാഗം കോളനി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും. പെരുവയലില്‍ നടക്കുന്ന രണ്ടാംദിന സമാപനസമ്മേളനനം ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ. സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: