ന്യൂദല്‍ഹി: ലഷ്കറെ തൊയ്ബ സ്ഥാപകന്‍ ഹാഫിസ് സയിദിനെതിരെയുള്ള പുതിയ തെളിവുകള്‍ ഇന്ത്യ പാക്കിസ്ഥാന് കൈമാറും. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഹാഫിസ് സയിദിനെതിരെ മതിയായ തെളിവുകളുണ്ടെന്നും നടപടിയെടുക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഈമാസം 24, 25 തീയതികളില്‍ ഇസ്ലാമാബാദില് നടന്ന ആഭ്യന്തര സെക്രട്ടറിതല ചര്‍ച്ചയില്‍ സയിദിനെതിരായുള്ള മതിയായ തെളിവുകള്‍ ഇന്ത്യ നല്‍കാമെന്നും പാക്കിസ്ഥാനിലെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ഈ തെളിവുകള്‍ ശേഖരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
സയിദ് ഉള്‍പ്പെടെ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കൂടുതല്‍ തെളിവ് ഇന്ത്യയുടെ ഭാഗത്തുനിനിന്ന് നല്‍കാമെന്നും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
ആക്രമണത്തില്‍ പിടിയിലായ ഏക പ്രതി അജ്മല്‍ അമീര്‍ കസബിനെ ചോദ്യംചെയ്തതില്‍നിന്നും ആക്രമണത്തില്‍ സയിദിനുള്ള പങ്ക് എന്താണെന്ന് മനസിലായിട്ടുണ്ടെന്നും പാക്-അമേരിക്കന്‍ ഭീകരന് ഡേവിഡ് ഹെഡ്ലിയില്നിന്നും തെളിവുകള്‍ ശേഖരിക്കുമെന്നും ചര്‍ച്ചയില്‍ ഇന്ത്യ പറഞ്ഞിരുന്നു. പാക്കിസ്ഥാനിലെ ഭീകരവാദ സ്രോതസ്സുകളെയും അതിര്‍ത്തി ഭീകരവാദത്തെയും കള്ളപ്പണത്തെയും സൈബര്‍ കുറ്റകൃത്യങ്ങളെയും ഇരുരാഷ്ട്രങ്ങളിലേയും മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളും ആഭ്യന്തരതല കൂടിക്കാഴ്ചയില്‍ ചര്‍ച്ച നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: