തൃശൂര്‍: പന്ത്രണ്ട് വയസ്സുകാരന് ചെസ്സ് പ്രതിഭ നിഹാല്‍ സരിന് ഇനി കേരളത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ ഇന്റര്‍ നാഷണല്‍ മാസ്റ്റര്‍. മോസ്കോയില്‍ ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 1 വരെ നടന്ന ഏറോ ഫ്ളോട്ട് ഓപ്പണ്‍ ചെസ്സ് ടൂര്‍ണമെന്റില്‍ ഗ്രാന്റ് മാസ്റ്റര്‍മാര്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന ലോകതാരങ്ങളെ അട്ടിമറിച്ചാണ് നിഹാല്‍ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ പദവിക്കുള്ള മൂന്നാമത്തെ നോമും 24000 ഇലോ റേറ്റിങ്ങും മറികടന്നത്.
ഫ്രാന്‍സിലെ കാപ്പല്‍ ല ഗ്രാന്റ് ഓപ്പണ്‍ ചെസ്സ് ടൂര്‍ണമെന്റില്‍ ഐ.എം. പദവിക്കുള്ള ആദ്യ നോം നേടിയത് തന്റെ ചെസ്സ് ജീവിതത്തിലെ ആദ്യ ഗ്രാന്റ് മാസ്റ്ററെ തോല്‍പ്പിച്ചുകൊണ്ടായിരുന്നു. സ്പെയിനിലെ സണ്‍വെ സിറ്റ്ജഡില് നടന്ന ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റില്‍ നിന്നാണ് നിഹാല്‍ രണ്ടാമത്തെ നോം നേടിയത്. ലോകത്തില്‍ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ പദവി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞവരില്‍ മൂന്നാമനും ഇന്ത്യയില്‍ രണ്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് നിഹാല്‍.
2003 നിലവിലെ ലോകചാമ്പ്യന് 2003ല്‍ മാഗ്നസ് കാള്സന് ചെസ്സില്‍ ഐഎം പദവി നേടിയത് നിഹാലിന്റെ ഇതേ പ്രായത്തിലാണ് എന്നത് യാദൃശ്ചികം മാത്രമാണ്.
തൃശൂര്‍ ദേവമാത സിഎംഐ പബ്ലിക് സ്കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയാണ് നിഹാല്‍ സരിന്. കഴിഞ്ഞ ഒരു വര്‍ഷത്തെ നിഹാലിന്റെ ഫിഡേറേറ്റിങ്ങില് അസൂയാവഹമായ പുരോഗതിയായിരുന്നു. നിരവധി ഗ്രാന്റ് മാസ്റ്റര്‍മാരേയും ഇന്റര്‍നാഷണല്‍ മാസ്റ്റര്‍മാരേയും തോല്പിച്ചുകൊണ്ടുള്ള ജൈത്രയാത്രയായിരുന്നു.
കേരളത്തില്‍ നിന്നുള്ള ഏറ്റവും പ്രായംകുറഞ്ഞ ലോക ചെസ്സ് ചാമ്പ്യനാണ് നിഹാല്‍ സരിന്. 2014ല്‍ സൗത്ത് ആഫ്രിക്കയിലെ ഡര്‍ബനില്‍ നടന്ന അണ്ടര്‍ 10 ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണമെഡല്‍ ജേതാവാണ് ഈ കൊച്ചുമിടുക്കന്. 2015-ല്‍ ഗ്രീസില്‍ നടന്ന അണ്ടര്‍ 12 ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയ സരിന് കഴിഞ്ഞ വര്‍ഷം ജോര്‍ജിയയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: