കണ്ണൂര്‍: കൊട്ടിയൂരില്‍ പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ഫാദര്‍ റോബിന് വടക്കുംചേരി പ്രതിയായ കേസ് ഒതുക്കിത്തീര്‍ക്കാന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചത് മൂന്ന് രൂപതകള്‍. വടക്കുംചേരി വികാരിയായിരുന്ന സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയും മാനേജരായിരുന്ന കൊട്ടിയൂര്‍ ഐജെഎം എച്ച്എസ്എസ് സ്കൂളും പ്രവര്‍ത്തിക്കുന്നത് മാനന്തവാടി രൂപതയുടെ കീഴിലാണ്.
രഹസ്യ പ്രസവത്തിനുള്ള സാഹചര്യമൊരുക്കിയത് മാനന്തവാടി രൂപതയാണ്. പ്രസവം നടന്നത് കൂത്തുപറമ്പ് തൊക്കിലങ്ങാടി കൃസ്തുരാജ ഹോസ്പിറ്റലിലാണ്. ഈ ഹോസ്പിറ്റല്‍ തലശ്ശേരി അതിരൂപതയുടേതാണ്. ആശുപത്രി അധികൃതര്‍ നേരിട്ടിടപെട്ട് വയനാട് വൈത്തിരിയില്‍ സഭയുടെ അനാഥാലയത്തില്‍ കുഞ്ഞിനെ എത്തിച്ചു.
താമരശ്ശേരി അതിരൂപതയുടെ കീഴിലാണ് ഈ അനാഥാലയം. സഭാനേതൃത്വമറിയാതെ ഇത്തരം സ്ഥാപനങ്ങളില്‍ ഒന്നും സാധിക്കില്ല. മൂന്ന് സഭകളെയും സംയോജിപ്പിച്ച് വടക്കുംചേരിക്ക് വേണ്ടി സജീവമായി രംഗത്തിറങ്ങിയത് ഒരു സ്ത്രീയാണ്. സ്ത്രീ ആരാണെന്ന് പോലീസിന് വ്യക്തമായിട്ടില്ല. പള്ളി വികാരിയായിരിക്കുമ്പോള്‍ തന്നെ വലിയൊരു ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഉടമകൂടിയായിരുന്ന വടക്കുംചേരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: