കുട്ടനാട്: കുട്ടനാട് കാര്‍ഷിക പാക്കേജ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരെ പരസ്യ വിചാരണ ചെയ്യുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്. സ്വകാര്യ വ്യക്തിയുടെ തരിശുനിലത്തില്‍ ഒരു കോടി രൂപ വിനിയോഗിച്ച് നടക്കുന്ന വഴിവിട്ട നിര്‍മ്മാണ പ്രവൃത്തിക്കെതിരെ കര്‍ഷകമോര്‍ച്ചയുടെ നേതൃത്വത്തില്‍ കൊടികുത്തല്‍ സമരം നടത്തുന്ന തെക്കേ പഴയകാട് പാടശേഖരം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടനാട് പാക്കേജ് ദുരുപയോഗം ചെയ്യുന്നുവെന്ന ബിജെപി യുടെ നിലപാട് ശരിവയ്ക്കുകയാണ് ഈ നടപടിയിലൂടെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ചില ഉദ്യോഗസ്ഥരും വ്യാജ കര്‍ഷകരും ചേര്‍ന്ന് നടത്തുന്ന പകല്‍ കൊള്ളയാണിത്. ഉദ്യോഗസ്ഥരുടെ മൗനഅനുവാദവും അറിവും ഇക്കാര്യത്തില്‍ ഇത്തരം വ്യാജ കര്‍ഷകര്‍ക്ക് ലഭിച്ചിട്ടുണ്ടന്നും അദ്ദേഹം ആരോപിച്ചു.
കുട്ടനാട്ടില്‍ കൃഷിവ്യാപിപ്പിക്കാനും പരിസ്ഥിതി സംരക്ഷിക്കാനും നല്കിയ പണം ശരിയായ സ്ഥലത്ത് വിനിയോഗിക്കാതെ വഴിവിട്ട് ചെലവഴിക്കപ്പെടുകായാണ്. കര്‍ഷകര്‍ക്ക് എതിരായും വ്യക്തി താല്‍പ്പര്യം സംരക്ഷിക്കുകയുമാണ് ഇവിടെ നടക്കുന്നത്. ഇത്തരത്തില്‍ കുട്ടനാട്ടില്‍ നടന്നിട്ടുള്ള മുഴുന്‍ നിര്‍മ്മാണ പ്രവൃത്തികളും പുറത്തു കൊണ്ടുവരുകയും ഇതിനെതിരെ ശക്തമായ സമരത്തിന് ബിജെപി നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം എം.ആര്. സജീവ്, ജില്ലാ വൈസ് വൈസ് പ്രസിഡന്റ് പ്രദീപ്, മണ്ഡലം പ്രസിഡന്റ് ഡി. പ്രസന്നകുമാര്‍, ജനറല്‍ സെക്രട്ടറി കെ.ബി. ഷാജി, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് പി.ടി. സന്തോഷ് കുമാര്‍, മണ്ഡലം കമ്മിറ്റിയംഗം സുരേഷ് പര്യാത്ത്, ശ്രീനിവാസന്, സുകുമാരന്‍ നായര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: