കോഴിക്കോട്: സിനിമാനടി അക്രമിക്കപ്പെട്ട സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും പുറത്തുകൊണ്ടുവരുന്നതിനെ പിണറായി സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം വി. മുരളീധരന് പറഞ്ഞു. ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘത്തിന്റെ നേതൃത്വത്തില്‍ കോഴിക്കോട് കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തതിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു സ്ത്രീയാണ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് സുനി വെളിപ്പെടുത്തിയത്. തമ്മനത്തെ ഫ്ളാറ്റിലേക്ക് കൊണ്ടുപോകുമെന്നും അവിടെ ആളുകള്‍ കാത്തിരിക്കുന്നുണ്ടെന്നും സുനി നടിയെ ഭീഷണിപ്പെടുത്തി. സ്ത്രീ ആരാണെന്നും ഫ്ളാറ്റില്‍ ആരാണുണ്ടായതെന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. ഫോണും സിംകാര്‍ഡും നഷ്ടപ്പെട്ടെന്നാണ് അന്വേഷണസംഘം പറയുന്നത്. ഫോണ്‍കാളുകള്‍ പരിശോധിക്കാനുള്ള ആധുനിക സങ്കേതങ്ങള്‍ എന്തുകൊണ്ടാണ് അന്വേഷണസംഘം പ്രയോജനപ്പെടുത്താത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സിപിഎമ്മും സംസ്ഥാന സര്‍ക്കാറും സംയുക്തമായി കേസ് അട്ടിമറിക്കുകയാണ്.
മംഗലാപുരത്ത് മുഖ്യമന്ത്രിയെ തടയുമെന്ന് ബിജെപി പറഞ്ഞിട്ടില്ല. മംഗലാപുരം എംപി നളിന്‍കുമാര്‍ കട്ടീല്‍ മുഖ്യമന്ത്രി പിണറായി വിജയനെ തടയില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും ഇത് വ്യക്തമാക്കിയതാണ്. എന്നാല്‍ മുഖ്യമന്ത്രിയും സിപിഎമ്മും വ്യാജപ്രചാരണം നടത്തുകയാണ്. അദ്ദേഹം പറഞ്ഞു. സിപിഎമ്മാണ് മുസ്ലീം മതഭീകരവാദ സംഘടനകളുമായി തെരഞ്ഞെടുപ്പു ധാരണയില്‍ ഏര്‍പ്പെട്ടതെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി. എന്‍ഡിഎഫിനെ പിന്തുണച്ചതും ജമാഅത്തെ ഇസ്ലാമിയുമായി ധാരണയിലായതും മദനിയെ മഹത്വവത്കരിച്ചതും സിപിഎമ്മാണ്. സിപിഎമ്മിനെ തകര്‍ക്കാന്‍ കേരളത്തില്‍ പ്രത്യേക അജണ്ടയൊന്നും ആവശ്യമില്ല. അണികള്‍ തന്നെ സിപിഎമ്മിനെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: