കുമളി: ഒരു വര്‍ഷം വന്യജീവി സങ്കേതത്തിനുള്ളില്‍ ഒന്നര ലക്ഷത്തോളം വാഹനങ്ങള്‍ മുന്‍പ് പ്രവേശിച്ചിരുന്നതായി ടൈഗര്‍ റിസേര്‍വ് ഡെപ്യൂട്ടി ഡയറക്ടര്‍ കിഷന് കുമാര്‍ ഐ എഫ് എസ
് പറഞ്ഞു. രാവിലെ ആറുമണി മുതല്‍ വൈകിട്ട് അഞ്ചുവരെ തുടര്‍ച്ചായി എത്തുന്ന വലുതും ചെറുതുമായ വാഹനങ്ങള്‍ ഇക്കൂട്ടത്തില്‍ പെടും. അതുമൂലമുണ്ടാകുന്ന പാരിസ്ഥിക പ്രശ്ങ്ങള്‍ ഒഴിക്കുന്നതിനു വേണ്ടിയാണ് പാര്‍ക്കിങ് സംവിധാനം വന്യജീവി സങ്കേതത്തിന് പുറത്തേയ്ക്കു മാറ്റി സ്ഥാപിച്ചതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ മറ്റ് പ്രധാന കടുവ സങ്കേതങ്ങളില്‍ സഞ്ചാരികളുടെ വാഹനങ്ങള്‍ പുറത്തു പാര്‍ക്ക് ചെയ്യുകയാണ് പതിവ്.
വിനോദ സഞ്ചാര സീസണില്‍ പ്രതിദിനം എത്തുന്ന ആയിരകണക്കിന് വാഹനങ്ങള്‍ പുറന്തള്ളുന്ന പുകയുള്പ്പെടെയുള്ള അന്തരീക്ഷ മലിനീകരണ സാധ്യതകള്‍ വിലയിരുത്തി ചെന്നൈ ഗ്രീന്‍ ട്രിബ്യൂണല്‍ പുതിയ പാര്‍ക്കിങ് ഗ്രൗണ്ടിന് അനുമതി നല്‍കിയത്. ഈ ഉത്തരവ് നടപ്പാക്കുക മാത്രമാണ് ബദ്ധപ്പെട്ട വകുപ് ചെയ്തത്. തദ്ദേശ വാസികള്‍ക്ക് ഇതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പഠിച്ച ശേഷം അനുകൂലമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു. അതോടൊപ്പം സഞ്ചാരികള്‍ക്കു യഥേഷ്ടം യാത്ര ചെയ്യാന്‍ ഇരുപത്തഞ്ചോളം സാധാരണ സൈക്കിള്‍ സംവിധാനം കൂടി അടുത്ത ദിവസം മുതല്‍ ചെക് പോസ്റ്റില്‍ ക്രമീകരിക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: