കറുകച്ചാല്‍: മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി. കിണറുകളും കുളങ്ങളും, തോടുകളും വറ്റി വരണ്ടു. പൈപ്പിലാണെങ്കില്‍ വെള്ളമെത്തുന്നുമില്ല. ജനങ്ങള്‍ നെട്ടോട്ടമോടുന്നു.
ഇതു മുതലാക്കാന്‍ വണ്ടി വെള്ളക്കാര്‍ രംഗത്തെത്തി. വെള്ളത്തിന്റെ ഗുണനിലവാരം അധികൃതര്‍ക്കും അറിയില്ല. വെള്ളത്തിന്റെ വിലയും തോന്നിയതുപോലെ. മാലിന്യപൂരിതമായ പാറമടയിലെ വെള്ളം വില്പനക്കാര് ശേഖരിക്കുന്നതായി ആക്ഷേപം. ഈ വള്ളം ഉപയോഗിക്കുന്നത് സാംക്രമിക രോഗബാധയ്ക്ക് സാധ്യതനെടുങ്ങാടപ്പള്ളി, നെത്തല്ലൂര്‍, മാടപ്പള്ളി, വെങ്കോട്ട ഭാഗങ്ങളില്‍ നിന്നുമാണ് ജലശേഖരണം. കുഴല്‍കിണറുകളില്‍നിന്നും ജലശേഖരണം നടക്കുന്നു. കുഴല്‍കിണറുകള്‍ക്ക് സമീപമുള്ള വീടുകളിലെ കിണറുകളും വറ്റിത്തുടങ്ങി. ശാന്തിപുരം തൃക്കോവിലില്‍ വില്പനക്കാര് 3 കുഴല്‍കിണറുകള്‍ നിര്‍മ്മിച്ചത് ഈ ഭാഗങ്ങളിലെ കിണറുകള്‍ വറ്റാന്‍ ഇടയാക്കി. മലകള്‍ മണ്ണെടുത്ത് നിരപ്പാക്കിയതും തോടുംകുളവും വരളാന്‍ കാരണമായി.
മാടപ്പള്ളി, കറുകച്ചാല്‍, നെടുംകുന്നം, കങ്ങഴ പഞ്ചായത്തുകളില്‍ കുന്നുകളെല്ലാം നിരപ്പായി കഴിഞ്ഞു. മണ്ണെടുത്ത പ്രദേശങ്ങളിലെല്ലാം കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഇതിനുപുറമേയാണ് കുഴല്‍കിണറിന്റെ വരവ്.
എന്തായാലും ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാനുള്ള നടപടി വേണമെന്ന ആവശ്യം ശക്തമാണ്. പൈപ്പില്‍ വെള്ളമെത്തിക്കാനുള്ള നടപടിയും ഉണ്ടാകാണം. വെള്ളമെത്തിയാല്‍ തന്നെ പൊക്ക പ്രദേശങ്ങളില്‍ വെള്ളമെത്തുകയുമില്ല. ഇതിനെല്ലാം ശാശ്വതപരിഹാരം ഉണ്ടാകണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: