തിരുവനന്തപുരം : സിപിഎമ്മുകാര്‍ വീടിന് തീയിട്ട് കൊലപ്പെടുത്തിയ പാലക്കാട് കഞ്ചിക്കോട് വിമലാദേവിയുടെ ചിതാഭസ്മവും വഹിച്ച് മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണു സുരേഷ് നയിക്കുന്ന യാത്രയെ തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയായ കടമ്പാട്ടുകോണത്ത് നൂറു കണക്കിന് മഹിളകള്‍ ചേര്‍ന്ന് സ്വീകരിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ്, ജില്ലാ സെക്രട്ടറി എം.ബാലമുരളി, മഹിളാമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഡി.വിജയകുമാരി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വെള്ളനാട് കൃഷ്ണകുമാര്‍, ആലംകോട് ദാനശീലന്, മഹിളാമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് സിമി, ജില്ലാ ജനറല്‍ സെക്രട്ടറി അനു അയ്യപ്പന് തുടങ്ങിയവര്‍ ചേര്‍ന്ന് യാത്രയെ സ്വീകരിച്ചു. തുടര്‍ന്ന് ആറ്റിങ്ങല്‍, വെമ്പായം, നെയ്യാറ്റിന്‍കര തുടങ്ങിയ സ്ഥലങ്ങളില്‍ സ്വീകരണവും പൊതുയോഗവും സംഘടിപ്പിച്ചു.
ആറ്റിങ്ങലില്‍ ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് ശ്രീലത അദ്ധ്യക്ഷത വഹിച്ച സ്വീകരണയോഗംബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.വേലായുധന് ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് വെമ്പായത്ത് നടന്ന സ്വീകരണ യോഗം ബിജെപി സംസ്ഥാന സമിതി അംഗം പ്രൊഫ.വി.റ്റി.രമ ഉദ്ഘാടനം ചെയ്തു. മഹിളാമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് സ്വപ്ന സുദര്ശന് അദ്ധ്യക്ഷത വഹിച്ചു. നെയ്യാറ്റിന്‍കരയില്‍ മഹിളാമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീകുമാരി അമ്മ അദ്ധ്യക്ഷത വഹിച്ച സ്വീകരണ യോഗം ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു.
ഇന്ന് രാവിലെ 9 മണിക്ക് ഗാന്ധിപാര്‍ക്കില്‍ ചിതാഭസ്മ നിമഞ്ജനയാത്രയ്ക്ക് സ്വീകരണം നല്‍കും. സ്വീകരണയോഗം ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മഹിളകള്‍ നേതൃത്വം നല്കുന്ന ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ തിരുവല്ലം പരുശുരാമ ക്ഷേത്ര സന്നിധിയില്‍ ചിതാഭസ്മ യാത്ര എത്തിച്ചേരും. തുടര്‍ന്ന് ആചാരപ്രകാരം തിരുവല്ലം കടവില്‍ നിമഞ്ജനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: