ഇന്ത്യന്‍ സിനിമയും ബോളിവുഡ് താരം സല്മാന് ഖാനുമാണ് പാക്കിസ്ഥാനിലെ യുവാക്കളെ വഴിതെറ്റിക്കുന്നതെന്ന് പാക് നടിയും ഗായികയുമായ റാബി പിര്‍സദ. ലാഹോറില്‍ ഒരു പൊതുചടങ്ങില്‍ സംസാരിക്കുകയായിരുന്നു നടി.
‘ഇന്ത്യന്‍ ചിത്രങ്ങളുടെ പ്രധാന കലാപശ്ചാത്തലം കുറ്റകൃത്യങ്ങളാണ്. പ്രത്യേകിച്ച് സല്മാന് ഖാന് ചിത്രങ്ങള്‍. ഇന്ത്യന്‍ സിനിമാ പ്രവര്‍ത്തകര്‍ എന്താണ് യുവജനങ്ങളെ പഠിപ്പിക്കുന്നത്? ഇത്തരം ചിത്രങ്ങള്‍ നമ്മുടെ മഹത്തരമായ പാകിസ്ഥാൻ സംസ്കാരത്തെ നശിപ്പിക്കുകയാണ്’- ദ എക്സ്പ്രസ് ട്രൈബൂണ് പത്രം റാബി പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തു.
ഇതിനു പുറമെ രാജ്യത്ത് ബോളിവുഡ് സിനിമകളെ പ്രോത്സാഹിപ്പിക്കുന്നത് വലിയ കുറ്റമാണെന്നും നടി അഭിപ്രായപ്പെട്ടു. പാക് ചിത്രങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്നത് നന്മയാണെന്നും എന്നാല്‍ ഇന്ത്യന്‍ ചിത്രങ്ങള്‍ അത്തരം മൂല്യങ്ങള്‍ നശിച്ച് അധ:പതിച്ചുവെന്നും താരം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: