മാനന്തവാടി: കൊട്ടിയൂരിൽ വൈദികന്റെ പീഡനത്തിനിരയായ പെൺകുട്ടിയെ സംരക്ഷിക്കാൻ സഭയും സർക്കാരും മുന്നോട്ട് വരണമെന്ന് ആർ.എസ്.പി ലെനിനിസ്റ്റ് മാനന്തവാടി ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടയ്മയിൽ ആവശ്യപ്പെട്ടു. ആർ.എസ്.പി ലെനിനിസ്റ്റ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മനോജ് വാലുമണ്ണിൽ പരിപാടി ഉദ്ഘാടനം ചെയ്തു. പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് ജോലി നൽകി ജീവിതം സംരക്ഷിക്കുവാൻ സഭയും സർക്കാരും തയ്യാറാവുക., ജനിച്ച കുട്ടിയുടെയും അമ്മയുടെയും പേരിൽ ഒരു കോടി രൂപ ബാങ്കിൽ നിക്ഷേപിക്കുക, കുറ്റവാളിക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്തുക, കുറ്റവാളിയെ സംരക്ഷിക്കാൻ ശ്രമിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ പ്രതിഷേധ കൂട്ടായ്മയിൽ ഉന്നയിച്ചു. ശ്വാശതമായ പരിഹാര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ സമരം നടത്തുമെന്നും അതിന്റെ ഭാഗമായി തലശേരി അതിരൂപതയുടെ ആസ്ഥാനത്തേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കാൻ തയ്യാറാവുമെന്നും ആർ.എസ്.പി ലെനിനിസ്റ്റ് നേതൃത്വം തയ്യാറാവുമെന്നും അറിയിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ എം. സതീഷ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഗിരീഷ് കുമാർ മലപ്പുറം, ഇബ്രാഹിം, കാഞ്ഞായി മമ്മൂട്ടി, സി.കെ. ജിജു, ജെയിംസ് എന്നിവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: