ന്യൂദല്‍ഹി: എംബിബിഎസ്, ബിഡിഎസ് കോഴ്സുകള്‍ക്കുള്ള നീറ്റ് (ദേശീയ യോഗ്യതാ പ്രവേശന പരീക്ഷ) ഉറുദുവിലും നടത്തിക്കൂടേയെന്ന് സുപ്രീംകോടതി. ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ ജസ്റ്റിസുമാരായ കുര്യന് ജോസഫ്, ആര് ഭാനുമതി എന്നിരുള്‍പ്പെട്ട ബെഞ്ച് കേന്ദ്രത്തോടും മെഡിക്കല്‍ കൗണ്‍സിലിനോടും ആവശ്യപ്പെട്ടു.
കേസ് പരിഗണിച്ച വേളയില്‍ ഏതുഭാഷയിലും നീറ്റ് നടത്താമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ കോടതിയില്‍ പറഞ്ഞിരുന്നു. സ്റ്റുഡന്റ് ഇസ്ളാമിക് ഓര്ഗനൈസേഷന് നല്കിയ ഹര്‍ജിയില്‍ ഡന്റല്‍ കൗണ്‍സില്‍, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കണ്ടറി എഡ്യൂക്കേഷന്‍ തുടങ്ങിയവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. കേസില്‍ പത്താം തീയതി വാദം കേള്‍ക്കും.
ഹിന്ദി, ഇംഗ്ളീഷ്, ഗുജറാത്തി, മറാത്തി, ഒറിയ, ബംഗാളി, ആസാമീസ്, തെലുങ്ക്, തമിഴ്, കന്നട ഭാഷകളില്‍ ഇപ്പോള്‍ തന്നെ നീറ്റ് പരീക്ഷ നടത്തുന്നുണ്ട്. കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ആവശ്യം കോടതി തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: