ശ്രീനഗര്‍: സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ഒരാള്‍ കൊല്ലപ്പെട്ടു. പുല്‍വാമ ജില്ലയിലെ മുറന് ചൗക്കില്‍ സിആര്‍പിഎഫിന്റെ വാഹനവ്യൂഹത്തിനു നേരെ ഭീകരര്‍ ഗ്രനേഡ് എറിഞ്ഞതാണ് സംഘര്‍ഷത്തിനു തുടക്കമിട്ടത്. ഗ്രനേഡ് സ്ഫോടനത്തില്‍ പരിക്കേറ്റ മുഹമ്മദ് അയൂബ് വാനി ആശുപത്രിയില്‍ വച്ച് മരിക്കുകയായിരുന്നു.
രണ്ടു ഭീകരരാണ് ആക്രമണത്തിനു പിന്നില്‍. സൈന്യം തിരിച്ചടിച്ചപ്പോള്‍ ഭീകരര്‍ പിന്മാറി. ഒരു സിആര്‍പിഎഫ് ജവാനു പരിക്കേറ്റിട്ടുണ്ട്.
ശ്രീനഗറിലെ മൗഹാട്ട പ്രദേശത്ത് സൈനികരും പ്രതിഷേധക്കാരും പല തവണ ഏറ്റുമുട്ടി. ജാമിയ മസ്ജിദില്‍ നിന്ന് പ്രകടനമായി നീങ്ങിയ പ്രതിഷേധക്കാര്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയതോടെ അവരെ പിന്തിരിപ്പിക്കാന് സൈന്യം ശ്രമിച്ചു. അവര്‍ വിസമ്മതിച്ചതോടെ ടിയര്‍ഗ്യാസ് പ്രയോഗിച്ചു.
രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുകയോ, പാക്കിസ്ഥാന്റേയോ ഇസ്ലാമിക് സ്റ്റേറ്റിന്റേയോ പതാക പ്രദര്‍ശിപ്പിക്കുകയോ ചെയ്താല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സൈന്യം നേരത്തേ മുന്നറിയിപ്പു നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: