മുട്ടം: മലങ്കര ജലാശയത്തിനു സമീപമുള്ള അലാന്ഡാ റസിഡന്‍സിയില്‍ നിന്നും ജലാശയത്തിലേക്ക് മാലിന്യം ഒഴുക്കാന്‍ സ്ഥാപിച്ചതെന്ന് കരുതുന്ന പൈപ്പ് കണ്ടെത്തി. പൈപ്പ് കണ്ടെത്തിയെങ്കിലും മാലിന്യം ഒഴുക്കുന്നതായി കണ്ടെത്താനായില്ല. കളക്ടര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ വീണ്ടും പരിശോധന നടത്തിയത്. തഹസില്‍ദാര്‍, എം വി ഐ പി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, ഡി എം ഒ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തുവാന്‍ കളക്ടര്‍ ആവശ്യപ്പെടുകയായിരുന്നു.
ഇതിന്‍പ്രകാരമാണ് ഇന്നലെ പരിശോധന നടത്തിയത്.ജെ സി ബി ഉപയോഗിച്ച് മണ്ണ് മാറ്റി നടത്തിയ പരിശോധനയില്‍ 2 പൈപ്പുകള്‍ മണ്ണിനടിയിലൂടെ നേരെ ജലാശയത്തിലേക്ക് തുറന്നു വെച്ചതായി കണ്ടെത്തി.
ഒരു മാസം മുമ്പ് നടത്തിയ പരിശോധനയിലും പൈപ്പ് കണ്ടെങ്കിലും മലിനജലം ഒഴുക്കിവിടുന്നതായി കണ്ടെത്തിയിരുന്നില്ല.സ്ഥലം സന്ദര്‍ശിച്ച പരിശോധനാ സംഘം ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് നല്‍കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: