ന്യൂദല്‍ഹി: മാലദ്വീപിലെ 26 പവിഴദ്വീപുകളില്‍ ഒരെണ്ണമായ ഫാഫു ദ്വീപ് സൗദി അറേബ്യക്ക് വില്‍ക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി സൗദി രാജാവ് മാലദ്വീപ് സന്ദര്‍ശിക്കുമെന്ന് സൂചനയുണ്ട്.
ഇന്ത്യയും സൗദിയും തമ്മില്‍ അടുത്ത ബന്ധമാണ് ഉള്ളതെങ്കിലും ഇക്കാര്യത്തില്‍ ഇന്ത്യക്ക് കടുത്ത ആശങ്കയാണ്. മുന്‍പ് വിദേശികള്‍ക്ക് ഭൂമി വാങ്ങുവാന്‍ വിലക്കുണ്ടായിരുന്ന രാജ്യമായിരുന്നു മാലദ്വീപ്. എന്നാല്‍ 2015 ലാണ് ഈ നിയമത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയത്.
മാലദ്വീപില്‍ തീവ്രവാദം ശക്തമാകാന്‍ ഇത് കാരണമാകുമെന്നാണ് ഇന്ത്യ ഉന്നയിക്കുന്ന ആരോപണം. മാലിദ്വീപിലെ പ്രതിപക്ഷമായ മാല്‍ദീവിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ആണ് ഇത് സംബന്ധിച്ച് ഇപ്പോള്‍ പ്രതിഷേധം ഉയര്‍ത്തിയിരിക്കുന്നത്. ലോക രാജ്യങ്ങളെ പോലെ തന്നെ ഇന്ത്യയും ഇപ്പോള്‍ നേരിടുന്ന വലിയ വെല്ലുവിളികളില്‍ ഒന്നാണ് ഇസ്ലാമിക തീവ്രവാദം. ഐസിസിന്റെ പട്ടികയില്‍ ഇന്ത്യയുടെ പേരും ഉണ്ട്.
മാലിദ്വീപില്‍ തീവ്രവാദം വളരുന്നത് ഇന്ത്യയും സംശയത്തോടെയാണ് വീക്ഷിക്കുന്നത്. ആഗോള ഇസ്ലാമിക തീവ്രവാദ സംഘമായ ഐസിസില്‍ ആളോഹരി കണക്കെടുത്താല്‍ ഏറ്റവും അധികം വിദേശികളുള്ളത് മാലിദ്വീപില്‍ നിന്നാണ്. അതൊടൊപ്പം തന്നെ ഇന്ത്യയുടെ അയല്‍രാജ്യമായ ഇവിടുത്തെ എഴുപത് ശതമാനം ജനങ്ങളും തീവ്രവാദത്തിന്റെ പാതയിലാണ് എന്നാണ് പ്രതിപക്ഷ ആരോപണം. സൗദി കടന്നുവരുന്നതോടെ അത് കൂടുമെന്നും തീവ്രവാദം ശക്തമാകുമെന്നും ഇവര്‍ ഭയക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: