ആലപ്പുഴ: എല്ലാ തെരഞ്ഞെടുപ്പുകളിലും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രധാന വാഗ്ദാനമാണ് കായംകുളം താലൂക്ക് യാഥാര്‍ത്ഥ്യമാക്കുമെന്നത്. ഇത്തവണത്തെ ബജറ്റിലെങ്കിലും കായംകുളം താലൂക്ക് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത്.
എന്നാല്‍ കുന്നംകുളം, പയ്യന്നൂര്‍ താലൂക്കുകളുടെ പ്രഖ്യാപനം മാത്രമാണ് ഉണ്ടായത്. 11 വര്‍ഷത്തോളമായി സിപിഎമ്മുകാരാണ് കായംകുളം മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. കഴിഞ്ഞ രണ്ടുതവണ സി.കെ. സദാശിവനായിരുന്നു കായംകുളം എംഎല്‍എ. ഇതില്‍ ഒരു തവണ ഭരണപക്ഷത്തായിരുന്നിട്ടും താലൂക്ക് യാഥാര്‍ത്ഥ്യമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിഭാഹരിയുടെ പ്രധാന വാഗ്ദാനവും കായംകുളം താലൂക്ക് യാഥാര്‍ത്ഥ്യമാക്കുമെന്നായിരുന്നു. സിപിഎമ്മിലെ വിഭാഗീയത താലൂക്ക് പ്രഖ്യാപനത്തിന് തിരിച്ചടിയായെന്നാണ് ആക്ഷേപമുയരുന്നത്. നിലവില്‍ കായംകുളം മണ്ഡലം കാര്ത്തികപ്പള്ളിതാലൂക്കിന്റെ പരിധിയിലാണ്. വിവിധ ആവശ്യങ്ങള്‍ക്കായി താലൂക്ക് ഓഫീസിലെത്താന്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ട ഗതികേടിലാണ് ജനം. കായംകുളം കേന്ദ്രീകരിച്ച് പുതിയ താലൂക്ക് രൂപീകരിച്ചാല്‍ ജനങ്ങള്‍ക്ക് ആശ്വാസമാകുമെന്ന് മാത്രമല്ല, പ്രദേശത്തിന്റെ വികസനത്തിനും ഗുണകരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: