ആലപ്പുഴ: സംസ്ഥാനത്തെ ടൂറിസം വികസനത്തിന്റെ നട്ടെല്ലായ ഹൗസ് ബോട്ട് മേഖലയ്ക്ക് ബജറ്റില്‍ കടുത്ത അവഗണന. നികുതി കുറക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഹൗസ്ബോട്ട് ഉടമകള്‍ ധനമന്ത്രിക്ക് നേരത്തെ നിവേദനം നല്‍കിയിരുന്നെങ്കിലും പരിഗണിച്ചില്ല. കായല്‍ ടൂറിസം രംഗത്ത് ശ്രീലങ്ക അടക്കമുള്ള അയല്‍ രാജ്യങ്ങളുമായി മത്സരം നേരിടുന്ന സാഹചര്യത്തില്‍ ഹൗസ് ബോട്ട് മേഖലയ്ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആലപ്പുഴയുടെ സാമ്പത്തിക ഉണര്വ്വിന് അടിസ്ഥാനമായ കായല്‍ ടൂറിസത്തെ പാടെ അവഗണിക്കുകയായിരുന്നു. അടിസ്ഥാന സൗകര്യവികസനത്തിന് യാതൊരു പദ്ധതിയും പ്രഖ്യാപിച്ചിട്ടില്ല. പുന്നമടയുമായി ബന്ധിപ്പിക്കുന്ന റോഡ് നവീകരണത്തിന് ഫണ്ട് അനുവദിച്ചു. കൂടാതെ നഗരത്തിലെ കനാല്‍ നവീകരണത്തിനും പണം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കനാല്‍ നവീകരണത്തിന് കൃത്യമായ രൂപരേഖ പ്രഖ്യാപിച്ചിട്ടില്ല. മുന്‍കാലങ്ങളില്‍ കോടികളാണ് കനാല്‍ നവീകരണത്തിന്റെ പേരില്‍ പാഴാക്കിയിട്ടുള്ളത്. 14 ജില്ലകളിലെയും ഡിടിപിസിക്കായി 12 കോടി രൂപയാണ് ബജറ്റ് പ്രഖ്യാപനം. ഇത് നാമമാത്രമാണെന്ന് ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: