നെടുമ്പാശ്ശേരി: ഐഎഎസുകാരന്റെ ഭാര്യയുടെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്ന പരാതിയില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ പോലീസ് പിടിയിലായി. കണ്ണൂര്‍ ഇരട്ടി സ്വദേശി സണ്ണി (44)യാണ് നെടുമ്പാശേരി പോലീസിന്റെ പിടികൂടിയത്. ഇന്നലെ വൈകിട്ട് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ടെര്‍മിനലിന് അകത്തായിരുന്നു സംഭവം.
ഉത്തര്‍പ്രദേശ് സ്വദേശിയായ ഐഎഎസുകാരനും കുടുംബവും വിനോദയാത്രയ്ക്കായി കൊച്ചിയിലേക്ക് വരികയായിരുന്നു. ഈ സമയം ലക്ഷ്വദ്വീപ് സഞ്ചരിച്ച് മടങ്ങിയെത്തിയ 15 അംഗ സംഘത്തില്‍പ്പെട്ടയാളാണ് സണ്ണി. മൊബൈലില്‍ ചിത്രം പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ട ഐഎഎസുകാരന് വിവരം എമിഗ്രേഷന്‍ വിഭാഗത്തെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ നെടുമ്പാശേരി പോലീസിന് കൈമാറി.
ചിത്രം പകര്‍ത്തിയിട്ടില്ലെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി. വിമാനത്താവളത്തിന്റെ ചിത്രം പകര്‍ത്തിയപ്പോള്‍ മറ്റുള്ളവര്‍ക്കൊപ്പം യാദൃശ്ചീകമായി ഉള്‍പ്പെടുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. സുരക്ഷാ മേഖലയുടെ ചിത്രം അനധികൃതമായി പകര്‍ത്തിയെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. പ്രതിക്കെതിരെ കേസെടുത്തതായി നെടുമ്പാശേരി എസ്ഐ വി.എസ്. ഹരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: