കോഴിക്കോട്: ബജറ്റ് ചോര്ന്നതോടുകൂടി പിണറായി സര്‍ക്കാരിന്റെ വിശ്വാസ്യത പൂര്‍ണ്ണമായി നഷ്ടപ്പെട്ടതായി യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി. ആര്. പ്രഫുല്‍കൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ബജറ്റ് ചോര്‍ന്നതില്‍ പ്രതിഷേധിച്ച് കോഴിക്കോട് കിഡ്സണ്‍ കോര്‍ണറില്‍ യുവമോര്‍ച്ച പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബജറ്റ് ചോര്‍ന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ധനമന്ത്രി തോമസ് ഐസക് രാജിവെക്കണം. യുവജനങ്ങളോടുള്ള വെല്ലുവിളിയാണ് ബജറ്റ്. 25 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ പിണറായി സര്‍ക്കാര്‍ യുവാക്കളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്റ് പ്രബീഷ് മാറാട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം സുധീര്‍ കുന്ദമംഗലം, ജില്ലാ ജനറല്‍ സെക്രട്ടറി ബി. ദിപിന്, വൈസ് പ്രസിഡന്റുമാരായ സിനൂപ് രാജ്, എം. രാകേഷ്, സെക്രട്ടറിമാരായ ഇ. സാലു, എന്‍.പി. മഞ്ജുഷ തുടങ്ങിയവര്‍ സംസാരിച്ചു. രജീഷ്, വിജയ്, ടി. സാരംഗി, നിപിന് കൃഷ്ണന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: