ചാലക്കുടി: കലാഭവന്‍ മണിയുടെ മരണത്തെ സംബന്ധിച്ച കേസ് പോലീസ് അട്ടിമറിച്ചെന്നും ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് മാര്‍ച്ച് 4,5,6 തീയതികളില്‍ മണിയുടെ വീട്ടുകാര്‍ നിരാഹാരം അനുഷ്ഠിക്കുമെന്ന് സഹോദരന് രാമകൃഷ്ണന് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
കേസ് അന്വേഷണം നടത്തിയ പോലീസിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് രാമകൃഷ്ണന് ഉന്നയിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ കേസ് സിബിഐക്ക് കൈമാറിയതല്ലാതെ ഒരു തുടര്‍നടപടികളും ഉണ്ടായില്ല. സര്‍ക്കാരിന്റെയും പോലീസിന്റേയും വീഴ്ചയാണ് മരണം സംഭവിച്ചിട്ട് ഒരു വര്‍ഷമായിട്ടും മണിയുടെ മരണം എങ്ങിനെ എന്ന് കണ്ടെത്തുവാന്‍ പോലീസ് കഴിയാതിരുന്നത്.
മണിയുടെ അച്ചന്റെ ഓര്‍മ്മക്കായി മണി പണികഴിപ്പിച്ച കുന്നിശ്ശേരി രാമന് സ്മാരക കലാഗൃഹത്തിലാണ് സഹോദരന് രാമകൃഷ്ണന്റെ നേതൃത്തില്‍ നിരാഹാരം അനുഷ്ഠിക്കുന്നത്.
ഇന്ന് രാവിലെ 10ന് ആരംഭിക്കുന്ന നിരാഹാര സമരത്തില്‍ കമ്മട്ടിപ്പാടത്തിലെ നായകന് രാമകൃഷ്ണന് മുഖ്യതിഥിയായിരിക്കും. വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രുമുഖര്‍ പങ്കെടുക്കും. ചരമദിനമായ 6ന് വീട്ടുകാരെല്ലാവരും സമരത്തില്‍ പങ്കാളിയാവും. സമരം ആര്‍ക്കും എതിരില്ലെന്നും നീതിക്കായിട്ടാണീ സമരമെന്നും രാമകൃഷ്ണന് പറഞ്ഞു.
വാര്‍ത്ത സമ്മേളനത്തില്‍ ആര്‍എല്‍വി രാമകൃഷ്ണന് പുറമെ സഹോദരി പുത്രന്മാരായ രജ്ജിത് എ.സി,പ്രവീണ്‍ കെ.എസ്,സജിത് എ.എസി.സഹോദരി ഭര്‍ത്താവായ വിദ്യാധരന് പി.എം തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: