ജന്മഭൂമിയില് ജോഷി ബി. ജോണ്‍ മണപ്പിള്ളിയുടെ കത്ത് (15.2.07) ഉന്നയിച്ച നിര്‍ദ്ദേശം ഏറെ സ്വാഗതാര്‍ഹവും പരിഗണനാര്‍ഹവുമാണ്. പെന്ഷന്ജോലിയില്നിന്നു വിരമിക്കുന്നയാൡന്റെ അവകാശമാണെന്നും ജോലിയിലിരിക്കുമ്പോള്തന്നെ നീക്കിവക്കപ്പെട്ട തുകയാണെന്നും ‘നക്കീര’ കമ്മീഷന് പ്രസ്താവിച്ചിട്ടുണ്ട്. വിവിധ തസ്തികകളില്‍ ഏറിയും കുറഞ്ഞും േവതനം പറ്റി 55 ലോ 60 ലോ വിരമിക്കുന്ന പെന്‍ഷനര്‍ക്ക്- അവരെത്ര ഉന്നത നിലയിലായിരുന്നെങ്കിലും അടുത്തൂണ്‍ പറ്റുന്നതോടെ അവരുടെ ആവശ്യങ്ങള്‍ എല്ലാംഒന്നുതന്നെയാണ്. സമൂഹത്തില്‍ സ്വസ്ഥമായി പരാ്രശയം കൂടാതെ കിട്ടുന്നതുകൊണ്ട് ഭേദപ്പെട്ട ജീവിക്കാനുള്ള തുക നല്‍കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്, ബാധ്യതയാണ്.
ഉദ്യോഗത്തിലെ വലിപ്പചെറുപ്പമല്ല പെന്ഷന് തുക നിശ്ചയിക്കുന്നതിന് മാനദണ്ഡമാക്കേണ്ടത്. അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനും വാര്‍ധക്യത്തിലെ അസുഖങ്ങള്‍ക്കും ചികിത്സക്ക് വേണ്ട തുക നല്‍കേണ്ടതാണ്. അധികപെന്‍ഷന്‍ നല്കി വരുമാനനികുതി ഈടാക്കുംവിധം പെന്ഷന് നല്‍കേണ്ടതില്ല. ജോണ്‍ നിര്‍ദ്ദേശിക്കുന്ന ‘സ്ലാബ്’ സമ്പ്രദായം പെന്ഷന് നയത്തില്‍ പ്രായോഗികമായി നടപ്പിലാക്കേണ്ടതിനെക്കുറിച്ച് ചിന്തിക്കേണ്ടതാണ്. ഏറ്റവും കൂടിയതും ഏറ്റവും കുറഞ്ഞതുമായ തുക നല്കുന്ന റശുെമൃശ്യേ (അസമത) ഒഴിവാക്കാനും പെന്‍ഷന്‍കാരില്‍ സമഭാവനയുളവാക്കാനും, സര്‍ക്കാരിന്റെ സാമ്പത്തികഭാരം കുറക്കാനും ഇതു സഹായകമായിരിക്കും.
മോഴികുന്നം ദാമോദരന്‍ (റിട്ട. ഹെഡ്മാസ്റ്റര്), ചെര്‍പ്പുളശ്ശേരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: