കണ്ണൂര്‍: വരള്‍ച്ച രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജില്ലയില്‍ പുതുതായി കുഴല്‍ക്കിണര്‍ കുഴിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. പഞ്ചായത്ത് സെക്രട്ടറിമാരുടെ അനുമതിയോടെ രണ്ട് ദിവസത്തിനുളളില്‍ വ്യവസ്ഥകള്‍ പാലിച്ച് കുഴള്ക്കിണര് കുഴിക്കാമെന്നായിരുന്നു ജില്ലാ കലക്ടറുടെ ഉത്തരവ്. പൊതുജലസ്രോതസ്സുകളില്‍ നിന്നും 30 മീറ്റര്‍ ചുറ്റളവില്‍ ഗാര്‍ഹിക കുടിവെളള ആവശ്യങ്ങള്‍ക്ക് കിണര്‍ കുഴിക്കാമെന്നും ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അപേക്ഷ നല്കി സെക്രട്ടറിമാര്‍ക്ക് പരിശോധിച്ച് അനുമതി നല്‍കാമെന്നായിരുന്നു ഉത്തരവ്. എന്നാല്‍ പുതിയ കുഴല്‍ കിണര്‍ കുഴിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പുതുതായി കെട്ടിടം നിര്‍മ്മിക്കുമ്പോള്‍ നല്കുന്ന പെര്മിറ്റിനുളള അപേക്ഷാ ഫോമുകള്‍ 10 രൂപ കൊടുത്ത് വാങ്ങി പൂരിപ്പിച്ച് കുഴിക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ രേഖയുടെ കോപ്പി, സ്ഥലത്തിന്റ പ്ലാന്‍, നികുതി ശീട്ടിന്റെ കോപ്പി, വില്ലേജാഫീസില്‍ നിന്നും വാങ്ങിയ ഭൂമിയുടെ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ ഹാജരാക്കാനാണ് പഞ്ചായത്ത് സെക്രട്ടറിമാര്‍ അപേക്ഷകരോട് നിര്‍ദ്ദേശിക്കുന്നത്. കൂടാതെ ഭൂജല വകുപ്പിന്റെ അനുമതി പത്രം വേണമെന്നും തദ്ദേശ സ്വയംഭരണവകുപ്പ് അധികൃതര്‍ ആവശ്യപ്പെടുന്നുണ്ടത്രെ.
പഞ്ചായത്ത് രാജ് ചട്ടപ്രകാരം ഇതെല്ലാമുണ്ടെങ്കിലെ അനുമതി നല്‍കാനാവൂയെന്ന നിലപാടിലാണ് ജില്ലയിലെ തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍. എന്നാല്‍ കണ്ണൂര്‍ ജില്ലയില്‍ കുഴല്‍കിണറുകള്‍ കുഴിക്കാന്‍ ഇത്തരമൊരു അനുമതി നിലവില്‍ ആവശ്യമില്ലെന്നാണ് ഭൂജല വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പഞ്ചായത്ത് സെക്രട്ടറിമാരാവട്ടെ പഞ്ചായത്ത് രാജ് ചട്ടത്തില്‍ ഭൂജല വകുപ്പിന്റെ അനുമതി നിഷ്കര്‍ഷിക്കുന്നുണ്ടെന്ന നിലപാടിലാണ്. അതുകൊണ്ടുതന്നെ ഭൂജല വകുപ്പില്‍ നിന്നുളള അനുമതിപത്രമില്ലാത്തതിനാല് കുഴല്‍ക്കിണര്‍ കുഴിക്കാനാവാത്ത സ്ഥിതിയിലാണ്. നിലവില്‍ കടുത്ത കുടിവെളളക്ഷാമം അനുഭവപ്പെടുന്നവരും പുതുതായി വീടെടുത്തവരുമായ സാധാരണക്കാരുള്‍പ്പെടെയുളളവര്‍ ബുദ്ധിമുട്ടുകയാണ്. വീടിനോടനുബന്ധിച്ച് കിണര്‍ കുഴിച്ച് വെളളം ലഭിക്കാതെ പരാജയപ്പെട്ടവരും പാറയും മറ്റും കാരണം കുഴിക്കാനുളള ചെലവ് താങ്ങാനാവാത്തവരും മറ്റും ശക്തമായ വേനലിലെ കുടിവെളള ക്ഷാമത്തെ അതിജീവിക്കാന്‍ കുഴല്‍ കിണര്‍ കുഴിക്കാനായി ഇറങ്ങിപ്പുറപ്പെട്ടപ്പോഴാണ് പുതിയ നിയന്ത്രണത്തിന്റെ ദുരവസ്ഥ അനുഭവിക്കണ്ടിവന്നത്. യാതൊരു നിയന്ത്രണങ്ങളോ അനുമതിയോ ഇല്ലാതെ പെട്ടന്ന് ഒരു ദിവസം കുഴല്‍ കിണര്‍ കുഴിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍ക്ക് വന്നുപ്പെട്ടിരിക്കുന്ന നൂലാമാലകള്‍ വലിയൊരു വിഭാഗത്തെ കടുത്ത ദുരിതത്തിലാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: