ഇരിട്ടി: മുടയരഞ്ഞി അങ്ങാടിക്കടവ് റോഡരികിലെ വന്‍ ഗര്‍ത്തം ജനങ്ങളുടെ ജീവന് ഭീഷണി സൃഷ്ടിക്കുന്നു. റോഡിന്റെ ഒരു ഭാഗം മുടയരഞ്ഞി പുഴയിലേക്ക് ഇടിഞ്ഞു താണതാണ് ഭീഷണി സൃഷ്ടിക്കുന്നത്. ഈ ഭാഗം ഇപ്പോഴും ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും ഈ മേഖലയിലെ ക്രഷറുകളില്‍ നിന്നും ഭാരം കയറ്റിയ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോവുന്നത്. കാടുകള്‍ മൂടിക്കിടക്കുന്ന പ്രദേശമായത് കൊണ്ടുതന്നെ വാഹനങ്ങള്‍ സൈഡ് കൊടുക്കുമ്പോഴും മറ്റും വന്‍ ദുരന്തസാധ്യത ഉണ്ടാകാനിടയുണ്ടെന്നാണ് നാട്ടുകാര്‍ ഭയപ്പെടുന്നത്. കാല്‍നടയാത്രക്കാരും സൈക്കിള്‍ യാത്രക്കാരും ഇവിടെ അപകടത്തില്‍ പെട്ടതായി നാട്ടുകാര്‍ പറയുന്നു. ഭിത്തികെട്ടി സുരക്ഷ ഉറപ്പു വരുത്തണമെന്ന ആവശ്യത്തിനു അധികൃതര്‍ യാതൊരു വിലയും കല്‍പ്പിക്കുന്നില്ലെന്നും ഒരു ദുരതം വരാനാണ് ഇവര്‍ കാത്തു നില്‍ക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: