പാലാ: പതിനഞ്ചുവര്‍ഷം തരിശായിക്കിടന്ന കിടങ്ങൂര്‍ വടശ്ശേരിക്കുഴി പാടത്ത് ജൈവ നെല്‍കൃഷിയിറക്കി പൊന്നുവിളയിച്ച് കര്‍ഷകമോര്‍ച്ച കൊയ്ത്തുത്സവം ആഘോഷമാക്കി. വിളഞ്ഞു ചാഞ്ഞ നെല്‍ക്കതിരുകള്‍ കൊയ്തെടുത്ത് ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു.
കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി ജയപ്രകാശ് വാകത്താനം, കോട്ടയം ജില്ലാ പ്രസിഡന്റ് മോഹനന് പനയ്ക്കല്‍, ജില്ലാ സെക്രട്ടറി കെ.വി. നാരായണന്, ബി.ജെ.പി കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍.ഹരി, ജനറല്‍ സെക്രട്ടറി കെ.പി സുരേഷ് കുമാര്‍, സംസ്ഥാനസമിതിയംഗങ്ങളായ ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, അഡ്വ. നോബിള്‍ മാത്യു, കടുത്തുരുത്തി നിയോജക മണ്ഡലം പ്രസിഡന്റ് സുധീപ് നാരായണന്, പാലാ നിയോജക മണ്ഡലം പ്രസിഡന്റ് സോമശേഖരന്‍ തച്ചേട്ട്, കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് ബി.ജെ.പി അംഗങ്ങളായ ശാന്തി ഗോപാലകൃഷ്ണന്, ദീപാ സുരേഷ്, ബിജു രമേശ്, കര്‍ഷകമോര്‍ച്ച കോട്ടയം ജില്ലാ സെക്രട്ടറി എം. ശ്രീകുമാര്‍, ജയ്മോന് ആര്‍പ്പൂക്കര, രാജേശഖരപ്പണിക്കര്, മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറി മിനി നന്ദകുമാര്‍, യുവമോര്‍ച്ചാ ജില്ലാ പ്രസിഡന്റ് അഖില്‍, സുബ്രഹ്മണ്യന്, കടുത്തുരുത്തി നി. മണ്ഡലം പ്രസിഡന്റ് സുധീപ് നാരായണന്, പാലാ നി.മണ്ഡലം പ്രസിഡന്റ് സോമശേഖരന്‍ തച്ചേട്ട് കര്‍ഷകമോര്‍ച്ച-ബിജെപി നേതാക്കളായ കെ.ആര് മോഹനന്, ശിവദാസന്‍ ഇടമുള, കണ്ണന് ജി നാഥ്, പി.കെ ഗോപാലകൃഷ്ണന്, കെ.കെ സന്തോഷ് കുമാര്‍, എന്‍.കെ നന്ദകുമാര്‍, അരുണ്‍രാജ്, പി.എം മനോജ്, പി.വി ചന്ദ്രന്, കെ.ജെ ജോസഫ് എന്നിവര്‍ പങ്കെടുത്തു. കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് മോഹനന് പനയ്ക്കലിന്റെ നേതൃത്വത്തില്‍ 2.5 ഏക്കര്‍ തരിശുപാടത്താണ് നെല്‍കൃഷി ഇറക്കിയത്. തമിഴ്നാട്ടില്‍ നിന്നും കൊണ്ടുവന്ന പൊന്നി ഇനത്തിലുള്ള വിത്താണ് വിതച്ചത്. മികച്ച വിളവ് ലഭിച്ചു. ഈ പാടത്ത് ജൈവപച്ചക്കറി കൃഷി തുടങ്ങുകയാണ് അടുത്ത ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: