തിരുവന്തപുരം: കേരളത്തെ സംബന്ധിച്ചിടത്തോളം ചരക്ക് സേവന നികുതി(ജിഎസ്ടി) നിയമം വളരെ ഗുണകരമാകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. എവിടെയാണോ അവസാനവില്പ്പന അവിടെയായിരിക്കും മുമ്പൊടുക്കിയ നികുതി വന്നുചേരുക. ഇതുകൊണ്ട് ഉപഭോക്തൃസംസ്ഥാനമായ കേരളത്തിന് നേട്ടമായിരിക്കും. ബജറ്റ് പ്രസംഗത്തില്‍ തോമസ് ഐസക്ക് പറഞ്ഞു.
ഇ-കൊമേഴ്സ് വഴി കേരളത്തിലേക്ക് വരുന്ന ഉത്പന്നങ്ങളുടെമേലുള്ള നികുതിപോലും നമുക്ക് അര്‍ഹതപ്പെട്ടതായിരിക്കും. ഇന്നു സ്വന്തം ഉപയോഗത്തിനെന്നു പറഞ്ഞു വലിയ തോതില്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ഏജന്റുമാര്‍ കേരളത്തിലേക്ക് ചരക്കുകള്‍ വാങ്ങിക്കൊണ്ടുവരുന്നു. എന്‍ട്രി ടാക്സ് ഇല്ലാത്തതിനാല്‍ അവയെ നമുക്ക് നിയന്ത്രിക്കാനാവുന്നില്ല. എന്നാല്‍ ഇനിമേല്‍ ഇത്തരം അന്തര്‍സംസ്ഥാന വ്യാപാരങ്ങളുടെ നികുതി നമുക്ക് അവകാശപ്പെട്ടതാണ്.
കേരളം സേവനപ്രധാനമായ ഒരു സംസ്ഥാനമാണ്. സംസ്ഥാന വരുമാനത്തിന്റെ 65 ശതമാനം സേവനമേഖലയില്‍ നിന്നാണ്. സേവനനികുതിയില്‍ ഇനിമേല്‍ നമുക്കും അവകാശമുണ്ടാകും. ജിഎസ്ടി കേരളത്തിനുണ്ടാക്കുന്ന നേട്ടങ്ങള്‍ മന്ത്രി അക്കമിട്ടു നിരത്തി. ജിഎസ്ടിയെ എതിര്‍ക്കാന്‍ മുന്നില്‍ നിന്ന സംസ്ഥാന ധനമന്ത്രിയായിരുന്നു ഐസക്ക്.
ജിഎസ്ടി നടപ്പാകുന്നതോടെ വാണിജ്യനികുതി ചെക്ക് പോസ്റ്റുകള്‍ ഉണ്ടായിരിക്കില്ല. ജിഎസ്ടി നടപ്പാക്കുന്നതോടുകൂടി വാണിജ്യനികുതി വകുപ്പിന്റെ നിലവിലുള്ള പ്രവര്‍ത്തനരീതിയിലും ഘടനയിലും മാറ്റങ്ങള്‍ ആവശ്യമായിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: