പാലാ: കേരളത്തിന് നഷ്ടമായിക്കൊണ്ടിരിക്കുന്ന കാര്‍ഷിക സംസ്കാരം തിരികെ കൊണ്ടുവരാന്‍ ജനങ്ങളുടെ കൂട്ടായ്മ അനിവാര്യമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് പറഞ്ഞു. ഇക്കാര്യത്തില്‍ കര്‍ഷകമോര്‍ച്ചയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. കിടങ്ങൂര്‍ വടശ്ശേരിക്കുഴി പാടശേഖരത്ത് കര്‍ഷകമോര്‍ച്ച കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ജൈവനെല്‍കൃഷിയുടെ വിളവെടുപ്പ് മഹോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കുമ്മനം.
കേരളം കാര്‍ഷിക സ്വയംപര്യാപ്തമായ സംസ്ഥാനമാകണം. നമുക്ക് ആവശ്യമായ അരിയുടെ 16 ശതമാനം മാത്രമാണിവിടെ കൃഷി ചെയ്യുന്നത്. ആന്ധ്രയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമാണ് കേരളത്തിനാവശ്യമായ അരിയെത്തുന്നത്. കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്ന നിലപാടിന് മാറ്റമുണ്ടാകണം. കൃഷി ആദായകരമാക്കാനുള്ള നയങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കണമെന്നും അരിയുടെ വില നിയന്ത്രിക്കാന്‍ നടപടിയുണ്ടാകണമെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: