കൊച്ചി: ഒത്തുകളി ആരോപണത്തെ തുടര്‍ന്നു ബിസിസിഐയുടെ ആജീവനാന്ത ക്രിക്കറ്റ് വിലക്കിനെതിരെ ശ്രീശാന്ത് നല്കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ബിസിസിഐ ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഹര്‍ജി ഹൈക്കോടതി പിന്നീട് പരിഗണിച്ചേക്കും.
ഐപിഎല്‍ ആറാം സീസണിലെ ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് 2013 ഒക്ടോബര്‍ പത്തിനാണ് ശ്രീശാന്ത് കുറ്റക്കാരനെന്ന് കണ്ടെത്തി ബിസിസിഐ വിലക്ക് ഏര്‍പ്പെടുത്തിയത്. ഐപിഎല്‍ മത്സരങ്ങളില്‍ ഒത്തുകളി നടത്തിയെന്നരോപിച്ച് ശ്രീശാന്തിനെ 2013 മേയ് 16 നാണ് മുംബയില്‍ നിന്ന് പോലീസ് അറസ്റ്റു ചെയ്തത്. ശ്രീശാന്തിനെ മാച്ചില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത ബിസിസിഐ അന്വേഷണത്തിന് ഉത്തരവിട്ടു. പിന്നീട് അച്ചടക്ക സമിതി നല്കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്.
ദേശീയ, രാജ്യാന്തര മത്സരങ്ങളിലുള്‍പ്പടെ വിലക്ക് ഏര്‍പ്പെടുത്തിയതിനു പുറമേ ബിസിസിഐയുടെയോ ഇതിനു കീഴിലുള്ള സ്ഥാപനങ്ങളുടെയോ പ്രവര്‍ത്തനങ്ങള്‍ ഇടപെടുന്നതും തടഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: