തിരുവനന്തപുരം: ‘മാര്‍ക്സിസ്റ്റ് ക്രൂരതയ്ക്കെതിരെ മാതൃവിലാപം’ എന്ന മുദ്രാവാക്യവുമായി ബിജെപിയുടെ നേതൃത്വത്തില്‍ നടത്തിയ ചിതാഭസ്മ നിമജ്ജന യാത്രയ്ക്ക് സമാപനമായി. നിമജ്ജനത്തിനുമുന്പ് ഗാന്ധി പാര്‍ക്കില്‍ നടന്ന ചിതാഭസ്മ കലശം ആദരിക്കല്‍ ചടങ്ങ് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ്് വി. മുരളീധരന് ഉദ്ഘാടനം ചെയ്തു.അക്രമരാഷ്ട്രീയത്തിന് അറുതി വരുത്തുകയാണ് ചിതാഭസ്മ നിമജ്ജന യാത്രയുടെ ലക്ഷ്യമെന്ന് മുരളീധരന് പറഞ്ഞു.
സിപിഎമ്മുകാര്‍ ചുട്ടുകൊന്ന കഞ്ചിക്കോട് ചടയന്‍കലായില്‍ വിമലാദേവിയുടെ ചിതാഭസ്മവുമായി യാത്ര ആരംഭിച്ച തെക്കന്‍ മേഖലാ യാത്രയിലെ സ്ഥിരാംഗങ്ങളായ രേണു സുരേഷിനെയും ഉപ ജാഥാ ക്യാപ്റ്റന്‍ അഡ്വ. നിവേദിത സുബ്രഹ്മണ്യത്തെയും ചടങ്ങില്‍ ആദരിച്ചു. മഹിളാമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ്് സുധര്‍മ്മ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം. ടി. രമേശ്, ജില്ലാ പ്രസിഡന്റ് അഡ്വ. എസ്.സുരേഷ്,സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം. ഗണേശന്, സംസ്ഥാന സെക്രട്ടറി ബി. ഗോപാലകൃഷ്ണന് തുടങ്ങിയവര്‍ സംബന്ധിച്ചു.
ചിതാഭസ്മകലശം പ്രത്യേകം സജ്ജീകരിച്ച വാഹനങ്ങളില്‍ സ്ഥാപിച്ച ശേഷം ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയാണ്് ഗാന്ധി പാര്‍ക്കില്‍ എത്തിയത്. തെക്കന്‍ ജില്ലകളിലെ പര്യടനത്തിന് ശേഷം തിരുവല്ലത്ത് മഹിള മോര്‍ച്ച സംസ്ഥാന അധ്യക്ഷ രേണുസുരേഷ് ആചാരവിധി പ്രകാരം ചിതാഭസ്മം നിമജ്ജനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: