കണ്ണൂര്‍: ഇന്നലെ ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ ഉത്തര മലബാറിന് കഞ്ഞി കുമ്പിളില്‍ തന്നെ. പതിവ് വര്‍ഷങ്ങളില്‍ നടത്തുന്ന പ്രഖ്യാപനങ്ങളുടെ തുടര്‍ച്ചയാണ് ഇത്തവണയും ഉത്തര മലബാറിനു വേണ്ടി നടത്തിയ ഏതാനും പ്രഖ്യാപനങ്ങള്‍. ഒരൊറ്റ പുതിയ പദ്ധതികള്‍ പോലും ബജറ്റില്‍ ഉത്തര മലബാറിനോ കണ്ണൂരിനോ വേണ്ടി പുതുതായി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടല്ല. കൈത്തറി മേഖലയ്ക്ക് വേണ്ടി പണം അനുവദിച്ചതും പയ്യന്നൂരിനെ താലൂക്കാക്കുമെന്ന പ്രഖ്യാപനവും കാസര്‍കോടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് തുക നീക്കിവെച്ചതുമെല്ലാം കഴിഞ്ഞ ബജറ്റിലും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
മലയോര ഹൈവേയ്ക്ക് സംസ്ഥാന ബഡ്ജറ്റില്‍ തുക വകയിരുത്തിയെന്ന് പറയുമ്പോഴും കേന്ദ്ര ഫണ്ട് ഉപയോഗിച്ചാവും നിര്‍മ്മാണപ്രവൃത്തി എന്നു പറയുന്നു.
കണ്ണൂരിന്റെ സ്വപ്നപദ്ധതികളായ കണ്ണൂര്‍ വിമാനത്താവളത്തിനും അഴീക്കല്‍ തുറമുഖത്തിനും അര്‍ഹമായ പരിഗണന നല്‍കിയില്ല. വിമാനത്താവളത്തിന്റെ പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട് ബജറ്റില്‍ ഒന്നും തന്നെ പറയുന്നില്ല. പതിവു പോലെ പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന പ്രഖ്യാപനം മാത്രമാണ് ഇന്നലെ നടത്തിയ ബജറ്റ് പ്രസംഗത്തില്‍ നടത്തിയത്.
അഴീക്കല്‍ തുറമുഖവുമായി ബന്ധപ്പെട്ടും പ്രത്യേകമായി ഫണ്ടൊന്നും അനുവദിച്ചിട്ടില്ല. സംസ്ഥാനത്തെ തുറമുഖങ്ങളുടെ വികസനത്തിന് നിശ്ചിത തുക മാറ്റിവെച്ചതായി പറയുന്ന ബജറ്റില്‍ അഴീക്കല്‍ തുറമുഖത്തെക്കുറിച്ച് ഒന്നും പറയുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: