കണ്ണൂര്‍: ചൂട് കൂടിവരികയും ജലക്ഷാമം രൂക്ഷമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ ശുദ്ധമായ കുടിവെള്ളം ഉറപ്പുവരുത്തുന്നതിനും ജലജന്യ രോഗങ്ങളും ഭക്ഷ്യവിഷബാധയും തടയുന്നതിനുമായി പൊതുജനങ്ങളും ഭക്ഷ്യവില്പന വിതരണ കേന്ദ്രങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.നാരായണ നായിക് അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് വ്യക്തികളും സ്ഥാപനങ്ങളും പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍: ഭക്ഷണവില്പനശാലകളില് നന്നായി തിളപ്പിച്ച വെള്ളം മാത്രമേ കുടിക്കുന്നതിന് നല്‍കാവൂ, വാഷ് ബേസിനുകള്‍ക്കു സമീപം സോപ്പോ ഹാന്‍ഡ്വാഷിങ്ങ് ലോഷനോ നിര്‍ബന്ധമായും വെക്കണം, പഴകിയ ഭക്ഷണസാധനങ്ങള്‍ ഉപയോഗിക്കരുത്, ചുറ്റുപാടുകള്‍ വൃത്തിയാക്കിയും പെസ്റ്റ് ഫഌഷ് പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചും ഈച്ചശല്യം ഒഴിവാക്കുക, ഹോട്ടല്‍, ബേക്കറി തൊഴിലാളികളുടെ ശുചിത്വം ഉറപ്പു വരുത്തുക. പകര്‍ച്ചവ്യാധികള്‍ ബാധിച്ചിട്ടുള്ള ആളുകളെ ജോലിക്ക് നിയോഗിക്കരുത്, കുടിവെള്ളവും ആഹാരസാധനങ്ങളും എപ്പോഴും അടച്ചു സൂക്ഷിക്കുക, കിണറ്റിലെ ജലം മലിനപ്പെടാതെ സൂക്ഷിക്കുക. ഇടക്കിടെ കിണര്‍ വെള്ളം ക്ലോറിനേറ്റ് ചെയ്യുക, പൊതുടാപ്പുകളും പരിസരവും വൃത്തിയായി സൂക്ഷിക്കുക, പഴവര്‍ഗങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കുക, പഴുത്തളിഞ്ഞ പഴവര്‍ഗ്ഗങ്ങള്‍ കഴിക്കരുത്, ഫില്‍റ്റര്‍ ചെയ്തതും ക്ലോറിനേഷന് നടത്തി തണുപ്പിച്ചതോ തിളപ്പിച്ച് തണുപ്പിച്ചതോ ആയ വെളളം മാത്രമേ കൂള്‍ബാറുകളില്‍ ഉപയോഗിക്കാവൂ, വെള്ളം വാങ്ങി ഉപയോഗിക്കുന്നവര്‍ വിതരണക്കാരുടെ പൂര്‍ണ്ണമായ വിവരങ്ങള്‍ കൈവശം വയ്ക്കണം, പ്ലാസ്റ്റിക് കവറുകളില്‍ ഭക്ഷണസാധനങ്ങള്‍ പൊതിഞ്ഞ് വിതരണം ചെയ്യരുത്, സ്ഥാപനത്തിലെ മാലിന്യങ്ങള്‍ അതാത് ദിവസം തന്നെ സുരക്ഷിതമായി നീക്കം ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: