തിരുവനന്തപുരം: എം ടി വാസുദേവന്‍ നായരെ കൂട്ടുപിടിച്ച്് ധനമന്ത്രി ഡോ തോമസ് ഐസക്ക് അവതരിപ്പിച്ചത്് വെറും എംപ്ടി ബജറ്റ്്. നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട എഴുതിയ പുസ്തകം എംടിയെക്കൊണ്ട് പ്രകാശനം ചെയ്യിച്ച്, പ്രസംഗത്തിനിടെ എംടിയെ ഉദ്ധരിച്ച ധനമന്ത്രിയുടെ ബജറ്റിന് പക്ഷെ എംടി കൃതികളുടെ നാലയലത്ത് എത്താനുള്ള നിലവാരമില്ലായിരുന്നു. അവസാനം മന്ത്രിക്ക് എംടി കൃതികളിലെ നായകന്മാരുടെ അവസ്ഥയുമായി. അങ്ങനെ ബജറ്റ് എംപ്ടി( ശൂന്യം) ആയി.
കേന്ദ്രം നടപ്പാക്കുന്ന ജി എസ് ടി യില്‍ പ്രതീക്ഷ അര്‍പ്പിക്കുന്ന, കിഫ്ബിയെ ആശ്രയിക്കുന്ന ചില സ്വപ്നപദ്ധതികള്‍ പ്രഖ്യാപിച്ചതിനപ്പുറം ബജറ്റില്‍ ഒന്നുമില്ല. ബജറ്റിന്റെ പവിത്രത തന്നെ ഇല്ലാതാക്കുന്നതായിരുന്നു പ്രസംഗം. സംസ്ഥാനത്തെ റോഡുകളുടേയും സ്ക്കൂളുകളുടേയും പട്ടിക വായിച്ച് വിരസത സൃഷ്ടിച്ച ധനമന്ത്രി പ്രതീ്ക്ഷ നല്കുന്ന പദ്ധതികളൊന്നുംതന്നെ പ്രഖ്യാപിച്ചില്ല. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പദ്ധതിയില്ല. അരിയടക്കം പലവ്യഞ്ജനങ്ങളുടേയും പച്ചക്കറികളുടേയും വില കേരളത്തില്‍ മാത്രം കുത്തനെ ഉയരുകയാണ്. മറ്റെല്ലാ സംസ്ഥാനങ്ങളിലും ഇവയ്ക്ക് പതിവു വില മാത്രമുള്ളപ്പോഴാണിത്. ഈ പ്രശ്നം പരിഹരിക്കാന്‍ ഒരു നിര്‍ദ്ദേശവും ഇല്ല. കേരളത്തിന്റെ കടം വളരെക്കൂടിയതായി കഴിഞ്ഞ ദിവസം അവതരിപ്പിച്ച എക്കണോമിക് സര്‍വ്വേയിലുണ്ട്.പൊതുകടം 12.37 ശതമാനം വര്‍ധിച്ച് 1.76 ലക്ഷം കോടിരൂപയായി. പക്ഷെ ഈവിഷയം എങ്ങനെ പരിഹരിക്കുമെന്ന് പറയുന്നില്ല.
നോട്ട് നിരോധനത്തെ ത്തുടര്‍ന്ന് സഹകരണമേഖലയുടെ പേരില്‍ ഏറെ കണ്ണീരൊഴുക്കിയെങ്കിലും ബജറ്റില്‍ ഈ മേഖലയ്ക്ക് ഒന്നുമില്ല. കുടിവെള്ളപ്രശ്നം തുടങ്ങിയ ജനകീയ വിഷയങ്ങളോടും ബജറ്റ് പുറംതിരിഞ്ഞു നില്‍ക്കുകയാണ്. ചിട്ടി നടത്തി മലേയാര,തീരദേശ ഹൈവേകള്‍ നിര്‍മ്മിക്കുക, എല്ലാവര്ക്കും ഇന്റര്‍നെറ്റ് കണക്ഷന് നല്‍കുക,ജീവിത ശൈലീ രോഗങ്ങള്‍ക്ക് സൗജന്യ മരുന്ന് തുടങ്ങി ചില സ്വപ്നപദ്ധതികള്‍ ഒഴിവാക്കിയാല്‍ വെറും ശൂന്യമാണ് ബജറ്റ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: