തിരുവനന്തപുരം: സംസ്ഥാനത്തെ സാധാരണക്കാര്‍ക്ക് ഇന്റര്‍നെറ്റ് ലഭിക്കാന്‍ കെ-ഫോണ്‍(കേരള ഫൈബര്‍ ഓപ്റ്റിക് നെറ്റ് വര്‍ക്ക്) പദ്ധതി ബജറ്റില്‍ അവതരിപ്പിച്ചു. പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് കുറഞ്ഞ നിരക്കിലും ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്നാണ് വാഗ്ദാനം.
കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ യുടെ ചുവടുപിടിച്ച് ്്ബിഎസ്എന്എല്ലിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്
ഇതിനായി കെഎസ്ഇബി വൈദ്യുതി ശൃംഖലക്ക് സമാന്തരമായി ഓപ്റ്റിക്കല്‍ ഫൈബര്‍ പാത സൃഷ്ടിക്കും.എല്ലായിടത്തും ഇന്റര്‍ നെറ്റ് എത്തിക്കുക എന്നതാണ് ഉദ്ദേശ്യം. ഒന്നര വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി 100 കോടി കിഫ്ബിയില്‍ വകയിരുത്തി.
കൂടാതെ അക്ഷയ കേന്ദ്രങ്ങള്‍, ഫ്രണ്ട്സ് ജന സേവന കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ലൈബ്രറികള്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലെ പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ വൈഫൈ സംവിധാനം ഒരുക്കും. സാധാരണക്കാര്‍ക്ക് ഒരു നിശ്ചിത സമയത്തേക്ക് സൗജന്യനിരക്കില്‍ ഇന്റര്‍നെറ്റ് സേവനം കെ-ഫോണ്‍വഴി ലഭ്യമാക്കക വഴി ഇന്റര്‍നെറ്റ് സൗകര്യം പൗരാവകാശ മാക്കുകയാണ് ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: