തിരുവനന്തപുരം: പ്രശ്നങ്ങള്‍ക്കെല്ലാം കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന, നോട്ട് അസാധുവാക്കലാണ് കുഴപ്പങ്ങള്‍ക്കെല്ലാം കാരണമെന്ന് വിലപിക്കുന്ന ബജറ്റില്‍ സകല രോഗങ്ങള്‍ക്കും ഒരൊറ്റമൂലിയുണ്ട്, കിഫ്ബി. സകല പദ്ധതികള്‍ക്കും പണം ചുരത്തുന്ന സ്ഥാപനമാണ് കിഫ്ബി. റോഡ് നിര്‍മ്മിക്കും, പാലം പണിയും, ക്ഷേമ പദ്ധതികള്‍ നടപ്പാക്കും. എല്ലാത്തിനും പണം നല്‍കും കിഫ്ബി (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ്). സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ കൂടുതല്‍ നിക്ഷേപവും നിര്‍മാണ പ്രവൃത്തികളും കൊണ്ടുവരാന്‍ കിഫ്ബിയെ ആശ്രയി്ക്കുകയാണ്.25,000 കോടി രൂപയുടെ പശ്ചാത്തലസൗകര്യ വികസന പരിപാടി, കിഫ്ബി യിലൂടെ നടപ്പാക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.
ചിട്ടി നടത്തി കിഫ്ബിയിലേക്ക് പണം കണ്ടെത്തുമെന്നും ബജറ്റ് പറയുന്നു.
പക്ഷെ ഈ ഒറ്റമൂലി കിഫ്ബിയുടെ അവസ്ഥയോ പരമദയനീയം. 23 മേഖലകളിലായി 100 കോടി രൂപയ്ക്കു മുകളിലുള്ള നിര്‍മാണ പ്രവൃത്തികള്‍ക്കു കിഫ്ബി വഴി സഹായം നല്‍കാനാണു ലക്ഷ്യമിട്ടിരുന്നത്. വലിയ റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍, പാര്‍ക്കുകള്‍ തുടങ്ങിയ മൂലധന ചെലവുകള്‍ മാത്രമാണ് പാക്കേജില്‍ ഉള്‍പ്പെടുത്തിയത്.
ഭൂമി ഏറ്റെടുക്കലിന് 8,000 കോടി ഉള്‍പ്പെടെ 20,000 കോടിയുടെ പാക്കേജാണ് ലക്ഷ്യമിട്ടത്. പക്ഷേ, കിഫ്ബിയിലേക്കെത്തിയെ നിക്ഷേപം 1,006 കോടി രൂപ മാത്രം. വലിയ പദ്ധതികളൊന്നും കിഫ്ബി വഴി തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. . കിഫ്ബി വഴി പ്രഖ്യാപിച്ച കഴിഞ്ഞ വര്‍ഷത്തെ പദ്ധതികള്‍ പോലും തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. എന്നിരിക്കെയാണ് 25,000 കോടിയുടെ പുതിയ പദ്ധതി കിഫ്ബി വഴി നടപ്പാക്കുമെന്ന പ്രഖ്യാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: