കോട്ടയം: ബജറ്റ് ചോര്‍ച്ച ബജറ്റിന്റെ വിശ്വാസ്യതയും പവിത്രതയും ഇല്ലാതാക്കി. ധനമന്ത്രി തോമസ് ഐസക്ക് രാജിവയ്ക്കണം. ബിജെപി സംസ്ഥാനാദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ചോര്‍ച്ചക്കു കാരണം ധനവകുപ്പിന്റെ വീഴ്ചയാണ്. യാഥാര്‍ത്ഥ്യ ബോധമില്ലാത്ത ബജറ്റ്. പ്രതിസന്ധി മറികടക്കാനുള്ള പദ്ധതികളില്ല. നോട്ട് പിന്‍വലിക്കല്‍ പറഞ്ഞ് ഉത്തരവാദിത്തത്തില്‍ നിന്ന് മന്ത്രി ഒളിച്ചോടി. കിഫ്ബി വഴി വരുമാനം ഉണ്ടാക്കാമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇത് കിഫ്ബി ബജറ്റാണ്. ഏതിനും പണം കണ്ടെത്താന്‍ കിഫ്ബിയെ ഉപയോഗിക്കുക എന്ന പുതിയ തന്ത്രമാണ് ഇത്.കിഫ്ബി എത്രത്തോളം വിജയിക്കുമെന്ന്് കണ്ടറിയണം.
കേന്ദ്ര പദ്ധതികള്‍ക്ക് സമാനമായ പദ്ധതികളാണ് ബജറ്റില്‍. കേന്ദ്രവിഹിതത്തില്‍ കേരളത്തിന് കോടിക്കണക്കിന് രൂപ കിട്ടുന്നുണ്ട്. സംസ്ഥാനം പല പദ്ധതികളും നടപ്പിലാക്കുന്നത് കേന്ദ്രവിഹിതം ഉപയോഗിച്ചാണ്.നോട്ട് പിന്വലിക്കലിനെത്തുടര്ന്നല്ല കേരളം സാമ്പത്തിക പ്രതിസന്ധിയിലായതെന്നും കുമ്മനം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: