തൃക്കരിപ്പൂര്‍: ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള സര്‍ക്കാര്‍ വിദ്യാലയത്തിലെ ക്ലാസ്സ് മുറി ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണം നേരിടുന്ന പീസ് ഇന്റര്‍നാഷണല്‍ സ്കൂളിന്റെ കീഴിലുള്ള സ്കൂളിന് നല്കാന് നീക്കം. തൃക്കരിപ്പൂര്‍ കൂലേരി ഗവ.എല്‍പി സ്കൂളിലെ ക്ളാസ് മുറിയാണ് പീസ് ഇന്റര്‍നാഷണല്‍ സ്കൂളിന്റെ കിഴിലുള്ള, ഐഎസിലേക്ക് തൃക്കരിപ്പൂരില്‍ നിന്ന് പോയ നാലുപേര്‍ ജോലി ചെയ്ത ആയിറ്റിയിലെ പീസ് ഇന്റര്‍നാഷണല്‍ സ്കൂളിന് പതിച്ചുനല്കാന് വിദ്യാഭ്യാസ വകുപ്പ് തലത്തില്‍ നീക്കം.
ക്ലാസ്മുറി ദത്തെടുത്ത് ഇന്റര്‍നാഷണല്‍ തലത്തിലേക്ക് ഉയര്‍ത്തുമെന്നാണ് പീസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ ഭാരവാഹികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായും വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ നടപടിക്ക് പച്ചക്കൊടി കാണിച്ചുവെന്നുമാണ് ഇവരുടെ വിശദീകരണം. മലയാളികളുടെ തിരോധാനവും ഇതില്‍ പലര്‍ക്കുമുണ്ടായ ഐഎസ് ബന്ധവും കാരണം കേരളത്തില്‍ തന്നെ ഏറെ ചര്‍ച്ചാവിഷയമായ സ്ഥാപനമാണിത്. മതവിദ്വേഷം പരത്തുന്ന സിലബസ് തയ്യാറാക്കി പഠിപ്പിച്ചു എന്ന കുറ്റത്തിന് ഇതേ പേരില്‍ പ്രവര്‍ത്തിക്കുന്ന മറ്റിടങ്ങളിലെ പീസ് സ്കൂള്‍ അധികൃതരുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അനേഷണം നടക്കുകയാണ്. ആയിറ്റിയിലെ സ്ഥാപനത്തിലേക്ക് ബിജെപിയും അനുബന്ധ സംഘടനകളും പ്രതിഷേധമാര്‍ച്ചും മറ്റും നടത്തിയിരുന്നു.
വിദ്യാഭ്യാസ വകുപ്പിലെ കാഞ്ഞങ്ങാട്ടുള്ള ഒരു ഉന്നത ഉദ്യോഗസ്ഥനാണ് ഇതിനു പിന്നില്‍. അതെ സമയം ഇത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നും സര്‍ക്കാര്‍ സ്കൂളിലെ ക്ളാസ് മുറി വിട്ടുകൊടുക്കമെന്ന പ്രഖ്യാപനം അസംബന്ധം എന്നുമാണ് ജില്ലാ വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടറും ചെറുവത്തൂര്‍ എഇഒയും പറയുന്നത്. എന്നാല്‍ പീസ് സ്കൂളിന്റെ പ്രിന്‍സിപ്പാള്‍ മുഹമ്മദ് അന്‍സാര്‍, അഡ്മിനിസ്ട്രേറ്റര്‍ എജിസി ഷഹീദ്, കോ ഓഡിനേറ്റര്‍ മനോരമ തുടങ്ങിയവര്‍ നടത്തിയ പ്രഖ്യാപനം വിവാദമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: