ലക്നോ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ ആറാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കിഴക്കന്‍ യുപിയിലെ 49 നിയമസഭാ മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്.
മണിപ്പൂരിലും ഇന്ന് തന്നെയാണ് വോട്ടെടുപ്പ്. മണിപ്പൂരില്‍ ആകെയുള്ള 60 ല്‍ 38 സീറ്റുകളിലേക്കാണ് ഒന്നാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.
38 സീറ്റുകളിലേയ്ക്കായി 168 സ്ഥാനാര്‍ത്ഥികളാണ് മല്‍സരരംഗത്തുള്ളത്. 11 ലക്ഷം വോട്ടര്‍മാരാണ് ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുക.
മണിപ്പൂരില്‍ 15 വര്‍ഷമായി തുടര്‍ച്ചയായി ഭരണത്തിലുള്ള കോണ്‍ഗ്രസിന് കടുത്ത പരീക്ഷണമാണ് ഇത്തവണ തെരഞ്ഞെടുപ്പ്. മണിപ്പൂര്‍ സമരനായിക ഇറോം ശര്‍മ്മിള പീപ്പിള്‍സ് ,പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവരടക്കം പ്രമുഖ നേതാക്കള്‍ സംസ്ഥാനത്ത് പ്രചാരണത്തിനത്തെിയിരുന്നു. മാര്‍ച്ച് എട്ടിനാണ് ഇവിടെ അവസാനഘട്ട വോട്ടെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: