കൊട്ടാരക്കര: യുവവ്യവസായി കൈക്കൂലിയെ പേടിച്ച് വിദേശത്തേക്ക് ചേക്കേറുന്നതിന് ഉത്തരവാദികളായ ഉദ്യേഗസ്ഥര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി നഗരസഭ’സെക്രട്ടറിയെ ഉപരോധിച്ചു. പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ സെക്രട്ടറിയെ ഉപരോധിക്കുകയായിരുന്നു. അന്വേഷണം നടത്താമെന്ന സെക്രട്ടറിയുടെ ഉറപ്പിലാണ് സമരം അവസാനിച്ചത്. നഗരസഭയിലെ കൈക്കൂലിയെകുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടണമെന്നും അവര്‍ ആവശ്യപ്പെട്ടു.
നഗരസഭയില്‍ കൈക്കൂലിയില്ലങ്കില് കാര്യം നടക്കില്ലെന്ന് തന്റെ അനുഭവം ചൂണ്ടിക്കാട്ടി യുവവ്യവസായി ഷിഫാസ് പത്രസമ്മേളനം നടത്തിയതോടെയാണ് വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. വീട് വയ്ക്കാന്‍ അനുവദിക്കുന്ന തുകയുടെ ഗഡു ലഭിക്കുന്നതിന് പോലും കൈക്കൂലി നല്കിയെ മതിയാകൂ എന്നാണ് ഇവിടുത്തെ ചില ഉദ്യോഗസ്ഥരുടെ നിലപാട്. നേതാക്കളായ അനീഷ് കിഴക്കേകര, സുജിത്ത് ബാലകൃഷ്ണന്, രജ്ഞിത്ത്, ശിവന്, ദീപു, അരുണ്‍, രാജേഷ്ബാബു, ലിനു എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: