വാഷിങ്ടണ്‍: എച്ച് 1 ബി വിസ അനുവദിക്കുന്നത് അമേരിക്ക നിര്‍ത്തിവച്ചു. ഏപ്രില്‍ മൂന്നു മുതല്‍ ആറു മാസത്തേക്കാണ് നിരോധനം. യുഎസ് സറ്റിസണ്ഷിപ്പ് ആന്‍ഡ് എമിഗ്രേഷന്‍ വിഭാഗത്തിന്റേതാണ് നടപടി. നിരോധനം എത്രകാലത്തേക്കാണെന്ന് വ്യക്തതയില്ല.
വിസാ നിരോധനം ഇന്ത്യന്‍ ഉദ്യോഗാര്‍ഥികളെ പ്രതികൂലമായി ബാധിക്കുമെന്നാണ് സൂചന. പ്രതിവര്‍ഷം 60,000 ലേറെ എച്ച്1ബി വിസയാണ് അമേരിക്ക പതിച്ചു നല്‍കുന്നത്. ഇതില്‍ ഏറിയ പങ്കും ഇന്ത്യാക്കാര്‍ക്കാണ് നല്‍കിയിരുന്നത്.
ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് ഐടി പ്രഫഷണലുകളെ അയക്കുന്നതിന് സ്ഥാപനങ്ങള്‍ ആശ്രയിച്ചിരുന്നത് എച്ച്1ബി വിസയെയായിരുന്നു. ആറുവര്‍ഷ കാലാവധിയില്‍ നിരവധി ഇന്ത്യക്കാരും വ്യവസായികളും അമേരിക്കയില്‍ താമസിക്കുന്നുണ്ട്. പുതിയ ഉത്തരവ് ഇവര്‍ക്കെല്ലാം തിരിച്ചടിയാവും. 4,00,000 ഇന്ത്യക്കാര്‍ അമേരിക്കയില്‍ ഉണ്ടെന്നാണ് കണക്ക്.
2014 ല്‍ കുടിയേറ്റ വകുപ്പ് പുറത്തിറക്കിയ കണക്ക് പ്രകാരം 65 ശതമാനം എച്ച് 1 ബി വിസയും ഇന്ത്യയിലെ പ്രഫഷണലുകള്‍ക്കാണ് ലഭിച്ചത്. കഴിഞ്ഞവര്‍ഷത്തെ കണക്കില്‍ ഇതിലും വര്‍ധനയുണ്ട്
എച്ച്1ബി വിസ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്നത് ട്രംപിന്റെ മുഖ്യ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: