ആലപ്പുഴ: ആലിശ്ശേരി ഭഗവതി ക്ഷേത്രം ഉത്സവത്തിനിടയിലെ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കുത്തേറ്റു മരിച്ചു. വലിയകുളം തൈപ്പറമ്പ് വീട്ടില്‍ നൗഷാദിന്റെ മകന് മുഹ്സീന് (19) ആണ് മരിച്ചത്. ഐടിസി വിദ്യാര്‍ത്ഥിയായിരുന്നു.
ആലപ്പുഴ സൗത്ത് പോലീസ് സംഭവുമായി ബന്ധപ്പെട്ട് പത്തു പേരെ കസ്റ്റഡിയിലെടുത്തു. ഉത്സവത്തിനിടെ സ്റ്റേജില്‍ കയറി ബഹളം ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട് യുവാക്കള്‍ തമ്മില്‍ പല തവണ സംഘര്‍ഷം ഉണ്ടായി. ഇതിന്റെ തുടര്‍ച്ചയായാണ് ഒരു സംഘം വെള്ളിയാഴ്ച രാത്രി പതിനൊന്നോടെ മുഹ്സീനെ കുത്തിയത്. സാരമായി പരിക്കേറ്റ യുവാവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതിനിടെ പ്രശ്നം രാഷ്ട്രീയവത്ക്കരിക്കാന്‍ ഒരു വിഭാഗം സിപിഎം നേതാക്കള്‍ ശ്രമം തുടങ്ങി.
കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടും മുതലെടുപ്പ് നടത്തുന്നതിനായി ഡിവൈഎഫ്ഐ ഇന്നലെ ആലപ്പുഴ നഗരത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. മുഹ്സീന് ഒരു സംഘടനയിലും അംഗമല്ലായിരുന്നുവെന്ന് ബന്ധുക്കളും പറയുന്നു. അച്ഛന് നൗഷാദ് ഡ്രൈവര്‍ ആണ്. അമ്മ: നദീറ, സഹോദരന്: മുക്താര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: