ഇംഫാല്‍/ലക്നൗ: ആദ്യഘട്ട വോട്ടെടുപ്പ് നടന്ന മണിപ്പൂരില്‍ 84.8 ശതമാനം റെക്കോര്‍ഡ് പോളിങ് രേഖപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ആറാംഘട്ട വോട്ടെടുപ്പില്‍ 57.03 ശതമാനമാണ് വോട്ടിംഗ് ്.
ഇരുസംസ്ഥാനങ്ങളിലെയും അവസാന ഘട്ട വോട്ടെടുപ്പ് 8ന് നടക്കും.
മണിപ്പൂരില്‍ 2012ല്‍ 77 ശതമാനമായിരുന്നു പോളിങ്. എന്നാല്‍ ഇത്തവണ ബിജെപി കൂടി മത്സര രംഗത്തെത്തിയതോടെ ആവേശത്തോടെയാണ് ജനം ബൂത്തിലേക്കൊഴുകിയത്. 38 മണ്ഡലങ്ങളിലാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. ബാക്കിയുള്ള 22 മണ്ഡലങ്ങളില്‍ ബുധനാഴ്ചയാണ് വോട്ടെടുപ്പ്. തികച്ചും സമാധാനപൂര്വ്വമായിരുന്നു വോട്ടിംഗ്.
ഉത്തര്‍പ്രദേശിലെ 49 മണ്ഡലങ്ങളിലാണ് ഇന്നലെ പോളിങ്നടന്നത്. 2012ല്‍ 55 ശതമാനമായിരുന്നു ഇവിടെ പോളിങ്. ഇത്തവണ രണ്ടു ശതമാനം വോട്ടിംഗ് ഉയര്‍ന്നു. അസംഗട്ട്, ബല്യ, ദേവ്രിയ, ഗോരഖ്പൂര്‍, ഖുശിനഗര്‍, മവ് ജില്ലകളിലെ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്.
യുപിയിലെ വിവിധ ഇടങ്ങളില്‍ നിന്ന് ആറരക്കോടി രൂപയും ആറു കോടി രൂപയുടെ മദ്യവും രണ്ടരക്കോടി രൂപയുടെ ലഹരിവസ്തുക്കളും തെരഞ്ഞെടുപ്പ് കമ്മീഷന് പിടിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: