ആലപ്പുഴ: ബജറ്റിലെ ധനസ്രോതസ്സായി ചൂണ്ടിക്കാണിച്ച കിഫ്ബിയെ ആരും സംശയിക്കരുതെന്ന് മന്ത്രി തോമസ് ഐസക്ക്. കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡിന്റെ പ്രായോഗികതയെപ്പറ്റി ആര്‍ക്കും ആശങ്കയോ സംശയമോ വേണ്ട. വിദ്യാലയങ്ങള്‍ ഹൈടെക്കാവുന്ന പൈലറ്റ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ആലപ്പുഴയെ ആദ്യ ഹൈസ്കൂള്‍- ഹയര്‍സെക്കന്‍ഡറി തല ഹൈടെക്ക് മണ്ഡലമാക്കിയുളള പ്രഖ്യാപന ചടങ്ങില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
കിഫ്ബിയിലൂടെ കേരളം നടത്തുന്ന ആദ്യ ചുവടുവയ്പ്പാണ് ഇപ്പോള്‍ ജനങ്ങളുടെ അനുഭവത്തില്‍ വരുന്നത്. ലാഭം മാത്രമുള്ളതിനേ പണം മുടക്കാവൂ എന്ന വിശ്വാസക്കാരനല്ല താന്‍. ജിഎസ്ടി വരുമ്പോള്‍ നമ്മുടെ നികുതി വരുമാനം നന്നായി കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ വായ്പ എടുക്കുന്നത് മൂലധന ചെലവിന് മാത്രമാക്കാന്‍ കഴിയും.
നല്ല കാലം സൃഷ്ടിക്കപ്പെടുമെന്ന ആത്മവിശ്വാസത്തില്‍ വായ്പയെടുത്ത് ഒഴിവാക്കാനാവാത്ത കാര്യങ്ങള്‍ ചെയ്യുകയാണ് നയം. ആയിരത്തില്‍ കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സ്കൂളുകളില്‍ ആദ്യ ഘട്ടത്തില്‍ നാലുകോടി രൂപ ചെലവഴിച്ച് കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് മികവിന്റെ കേന്ദ്രങ്ങളാക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: